പനീർസെൽവം പിൻഗാമി; ജയലളിതയുടെ മൃതദേഹം രാജാജിഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും

പനീർസെൽവം ജയയുടെ പിൻഗാമിയാകും

ചെന്നൈ| jibin| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (01:26 IST)
ഹൃദയാഘാതത്തെ തുടർന്ന് (68) അന്തരിച്ചതിനെത്തുടർന്ന് തമിഴ്‌നാട് ഒ പനീർസെൽവം മുഖ്യമന്ത്രിയാകും. തിങ്കളാഴ്‌ച രാത്രിയോടെ എംഎൽഎമാരുടെ യോഗം ചേരുകയും പനീർ സെൽവത്തിനെ അമ്മയുടെ പിൻഗാമിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

അമ്മയുടെ മരണവിവരം പുറത്തുവന്നതന് പിന്നാലെ ആശുപത്രിയിൽ നിന്നും പോയസ് ഗാർഡനിലേക്കുള്ള സുരക്ഷ ശക്തമാക്കി. ഈ വഴിയിൽ 300 ഓളം പൊലീസിനെ വിന്യസിച്ചു. പോയ്‌സ് ഗാർഡനിൽ എത്തിച്ച ശേഷമാകും ജയലളിതയുടെ മൃതദേഹം രാജാജിഹാളിൽ പൊതുദർശനത്തിന് വയ്‌ക്കുക. ജയലളിതയുടെ മൃതദേഹം എംജിആറിന്റെ ശവകുടീരത്തിനോട് ചേർന്നാകും സംസ്‌കരിക്കുക. ഇന്ന് വൈകുന്നേരം തന്നെ സംസ്കാരം നടക്കുമെന്നണ് റിപ്പോർട്ട്.

അപ്പോളോ ആശുപത്രിയിലേക്ക് ആംബുലൻസും ജയലളിതയുടെ ഔദ്യോഗിക വാഹനവും എത്തിച്ചേർന്നിട്ടുണ്ട്. തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള കേന്ദ്രനേതാക്കൾ അനുശേചനം രേഖപ്പെടുത്തി.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ഉടന്‍ തന്നെ പത്രസമ്മേളനം നടത്തി മരണ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അപ്പോളോ ആശുപത്രി മുതൽ പോയ്‌സ് ഗാർഡൻവരെ പ്രത്യേക സുരക്ഷയണ് ഏർപ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :