ജയലളിതയിൽ നിന്നും 'അമ്മ'യിലേക്ക്, തമിഴ്നാടിന്റെ തലൈവിയായി മാറുമ്പോൾ ആ മനസ്സിൽ ഉണ്ടായിരുന്നത്

ജയലളിത തമിഴ്നാടിന്റെ 'അമ്മ'യായപ്പോള്‍?...

ചെന്നൈ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (08:06 IST)
1991ലെ തിരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുന്നത്. കഠിനമായ പ്രയത്നങ്ങൾ ഒന്നുകൊണ്ട് മാത്രം. തമിഴ്നാടിനെ തന്റെ പരിധിയ്ക്കുള്ളിൽ നിർത്തുന്നതിൽ ജയലളിത വിജയിച്ചിരുന്നു. തമിഴ്നാടിന്റെ തലൈവിയായപ്പോൾ ആ മനസ്സിൽ എന്താണ് ഉണ്ടായിരുന്നതെന്ന് ആർക്കും വ്യക്തമല്ല.

എന്നാൽ, അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു ജയയുടെ ഭരണകാലത്ത് ഉണ്ടായിരുന്നത്. തുടക്കം തന്നെ ഇങ്ങനെ വിവാദങ്ങൾ പിടികൂടുന്നത് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതിനെ ബാധിക്കുമെന്നുറപ്പാണ്.
പരിചയ കുറവാണോ ഇതിന് കാരണമെന്ന് ചിന്തിക്കാത്തവരും അന്ന് ഉണ്ടായിരുന്നില്ല. അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്.

അഴിമതിയും വിവാദങ്ങളും അവരുടെ രാഷ്ട്രീയ ജീവിതത്തിൽ സാരമായി തന്നെ ബാധിച്ചു. 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. വിവാദങ്ങൾ കേസായി. ഇക്കാലയിളവിൽ അറസ്റ്റും നടന്നു. പിന്നീടുള്ള തിരിച്ചുവരവ് സിനിമയെ പോലും വെല്ലുന്നതായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തിലെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാൾ മറുപടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഭൂരിപക്ഷത്തോടെ ജയിക്കുക. ഇതെല്ലാം സിനിമയിൽ മാത്രമേ നടക്കുകയുള്ളു.

അത്തരമൊരു തിരിച്ചുവരവായിരുന്നു ജയലളിത നടത്തിയത്. പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു. ജനങ്ങളുടെ പൂർണപിന്തുണയോടെ പ്രവര്‍ത്തകരുടേയും പ്രജകളുടേയും അമ്മയായി. ശരിക്കും പോലെ ഒരു ജീവിതകഥ അതായിരുന്നു ജയലളിതയുടേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :