ഐ‌എസിനെ നേരിടാന്‍ ഇന്ത്യ മധ്യപൂര്‍വേഷ്യന്‍ സഖ്യമുണ്ടാകുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (16:44 IST)
ഐഎസ് ഭീകരതയുടെ വ്യാപനം തടയുന്നതിനായി മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാനൊരുങ്ങുന്നതായി റിപ്പൊര്‍ട്ടുകള്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. മധ്യ ഏഷ്യന്‍ രാജ്യങ്ങളായ ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബസ്കിസ്ഥാന്‍, തജികിസ്ഥാന്‍, ടര്‍മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കാണ് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നതില്‍ മുസ്ലീം ഭൂരിപക്ഷമുള്ള മധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. ഭീകരതയെ ചെറുക്കാനുള്ള ഈരാജ്യങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോരുന്നത്. ഇവിടങ്ങളില്‍ ഐ‌എസ് സ്വാധീനമുണ്ടാകുന്നത് മേഖലയിലെ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നതിനാലാണ് മോഡി സര്‍ക്കാരിന്റെ പുതിയ നീക്കം.

തീവ്രവാദത്തെ ചെറുക്കാനുള്ള സാങ്കേതിക വിദ്യകളും സൈന്യത്തിന് പരിശിലനം നല്‍കുന്നതും സന്ദര്‍ശനത്തില്‍ ചര്‍ച്ചാ വിഷയങ്ങളാകും. ഐഎസ് ഭീകരതയുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും ഇതര രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ആസിഫ് ഇബ്രഹാമിനെ പ്രത്യേക അമ്പാസിഡറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ഇന്ത്യ സൈനികമായ സഹായ നടപടികള്‍ക്ക് മുതിരുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇതുണ്ടാകനിടയില്ലെന്നാണ് വിലയിരുത്തല്‍. മധ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ബ്രിക്‌സ്, എസ്സിഒ എന്നിവയുടെ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി മോഡി റഷ്യയിലേക്കു യാത്ര തിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :