വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു

ഇന്‍ഡോര്‍| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (11:44 IST)
ഇന്‍ഡോറില്‍ ഫാര്‍മസി വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഇന്‍ഡോറിലെ കസ്രവാഡിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്.

അവസാന വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിനിയായ നിധി അഗര്‍വാള്‍ (23) ആണ് സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരില്‍ ഒരാള്‍ പെണകുട്ടിയുടെ കാമുകനാണ്. ശനിയാഴ്ചയായിരുന്നു നിധിയുടെ മരണത്തിനു കാരണമായ സംഭവം നടന്നത്.

ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനെന്ന് പറഞ്ഞ് നിധിയുടെ വീട്ടിലെത്തിയ മൂന്നംഗം സംഘം വീടിനുള്ളില്‍ കടന്നാണ് അതിക്രമം നടത്തിയത്. തുടര്‍ന്ന് സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം നിധിയുടെ ദേഹത്ത് തീകൊളുത്തുകയായിരുന്നു.

നിധിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. 96% പൊള്ളലേറ്റ് നിധി ഞായറാഴ്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. എംപി അരുണ യാദിവിന്റെ ഉടമസ്ഥതയിലുള്ള ജിആര്‍വൈ ഫാര്‍മസി കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു നിധി.

സംഭവത്തില്‍ മൂന്നു സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേര് പെണ്‍കുട്ടി മരണമൊഴിയായി പോലീസിന് നല്‍കിയിരുന്നു. ഇന്‍ഡോര്‍ സ്വദേശി അങ്കിത് റാത്തോഡ്, ബക്‌നേര്‍ സ്വദേശി അക്ഷയ് ജോഷി, വിശാല്‍ ചൗധരി എന്നിവരാണ് പിടിയിലായത്. ഇവരെ 23 വരെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :