ഇന്ത്യ ഒന്നാം നമ്പര്‍ ശത്രു, കശ്മീരില്‍ ഇനിയും ജിഹാദ് നടത്തും: ഹാഫിസ് സയീദ്

ഇസ്ലാമാബാദ്| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (17:11 IST)
ചൈനീസ് പ്രസിഡന്റ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനു പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ട് നിരോധിത നിരോധിത ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്. ഇന്ത്യയെ ഒന്നാം നമ്പര്‍ ശത്രുവെന്ന് വിശേഷിപ്പിച്ച സയീദ്
ജമ്മു കശ്മീരിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ വിഘടനവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കശ്മീരില്‍ ഇനിയും ജിഹാദ് നടത്തുമെന്നും പറഞ്ഞു.

പെഷാവറില്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് സയീദ് ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചത്. പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎല്‍(എന്‍) എംപിമാരും ഈ റാലിയില്‍ പങ്കെടുത്തിരുന്നു. സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ കശ്മീരിലുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ വെടിവയ്പ്പു തുടരുകയാണെങ്കില്‍ തങ്ങളും ശക്തമായ രീതിയില്‍ തിരിച്ചു വെടിവയ്ക്കും. കശ്മീര്‍ ജനങ്ങളെ സ്വതന്ത്രരാക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിനെയും സൈന്യത്തെയും സഹായിക്കുമെന്നും ഇതിനെ ജിഹാദ് എന്നു വിളിക്കുമെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :