പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ഡല്‍ഹിയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2016 (10:02 IST)
പതിനഞ്ചു വയസുകാരി കൂട്ടമാനഭംഗത്തിനിരയായതായി പരാതി. ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയ പെണ്‍കുട്ടിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വച്ചാണ് പെണ്‍കുട്ടി അഞ്ച് മണിക്കൂറിലധികം സമയം ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പൊലീസിനു ലഭിച്ച മൊഴി.

ബിഹാറിലെ മൂസാഫര്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അന്നു രാത്രി 9.30ഓടെ വെള്ളം കുടിയ്ക്കാനായി അടുക്കളയിലെത്തിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്‌ മയക്കുമരുന്ന് നല്‍കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയിലുള്ള മുറിയിലെത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കെട്ടിടത്തിന്റെ ഉടമയാണ്. മണിക്കൂറുകള്‍ നീണ്ട ക്രൂരമായ പീഡനത്തിനുശേഷം പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് വീടിന്റെ താഴത്തെ നിലയിലെത്തിച്ചു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസെത്തി കേസെടുത്തു. സംഭവത്തിലുള്‍പ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ പൊലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :