ജമ്മു|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (16:52 IST)
കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. റാഫിയബാദില്‍ രണ്‌ട് ലഷ്‌കര്‍ ഇ ഇസ്‌ലാം ഭീകരര്‍ ഒളിച്ചിരിപ്പുണെ്‌ടന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
ഇതിനെ തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴു മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവ സ്ഥലത്തേക്കു കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്‌ട്. രാഷ്ട്രീയ റൈഫിൾസ്, പൊലീസ് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ജമ്മു കശ്മീർ സ്വദേശിയായ ഭീകരനാണെന്നാണ് സൂചന. ഇയാളെക്കൂടാതെ വിദേശികളായ ഭീകരരും മേഖലയിൽ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.