കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി; റിസോര്‍ട്ട് പൂട്ടിയത് ഉടമകള്‍ തന്നെ

കൂവത്തൂരില്‍ എം എല്‍ എമാര്‍ താമസിച്ച റിസോര്‍ട്ട് പൂട്ടി

ചെന്നൈ| Last Modified ശനി, 18 ഫെബ്രുവരി 2017 (14:40 IST)
നിയമഭസയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സംഘര്‍ഷത്തിനിടയില്‍ പുരോഗമിക്കുന്നതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടുകള്‍ പൂട്ടി. രാഷ്‌ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ശശികലപക്ഷത്തെ എം എല്‍ എമാരെ കഴിഞ്ഞദിവസം പാര്‍പ്പിച്ചിരുന്നത് കൂവത്തൂര്‍ റിസോര്‍ട്ടില്‍ ആയിരുന്നു. ഉടമകള്‍ തന്നെയാണ് റിസോര്‍ട്ട് പൂട്ടിയത്.

എ ഡി എം കെ നേതൃത്വത്തില്‍ ശശികലയ്ക്ക് എതിരായി ഒ പനീര്‍സെല്‍വം രംഗത്ത് എത്തിയതോടെയാണ് തമിഴ്നാട് രാഷ്‌ട്രീയം തികച്ചും നാടകീയതയിലേക്ക് മാറിയത്. റോയപ്പേട്ടയിലെ അണ്ണാ ഡി എം കെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടിയോഗത്തിനു ശേഷമായിരുന്നു എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിനു ഭാഗമായി പിന്തുണ ഉറപ്പാക്കുന്നതിനായിരുന്നു ശശികല എ ഡി എം കെ എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ആദ്യം മാധ്യമങ്ങള്‍ക്ക് എം എല്‍ എമാരെ എങ്ങോട്ടാണ് മാറ്റിയതെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് അത് കൂവത്തൂര്‍ റിസോര്‍ട്ട് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട്, തമിഴ്‌രാഷ്‌ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൂവത്തൂര്‍ റിസോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :