മനുഷ്യ ജീവന് മാത്രം വിലയില്ല; പശുവിനെ കൊന്നാൽ ഇനി ജീവപര്യന്തം

പശുവിനെ കൊന്നാൽ ഗുജറാത്തിൽ ജീവപര്യന്തം

   Cow slaughter , Beef , BJP , Narendra modi , Gujarat , Cow , modi , beef banned , ബിജെപി , ഗോ സംരക്ഷണ നിയമം , പശു , മൃഗസംരക്ഷണ നിയമം , ജീവപര്യന്തം
അഹമ്മദാബാദ്| jibin| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (13:37 IST)
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം. ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ നിയമഭേദഗതി വരുത്തി. പശുവിനെ ഇറച്ചിക്കായി വിൽക്കുന്നതും കയറ്റുമതിചെയ്യുന്നതും പൂർണമായും നിരോധിച്ചു.

പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങൾ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പിഴ ശിക്ഷ ലഭിക്കുക.

1954ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറക്കുന്നത് ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും അറക്കുന്നതിനു വേണ്ടി പശുവിനെ കടത്തുന്നതും കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്.

അതിനു ശേഷം പശുവിനെ അറക്കുന്നവർക്ക് 2011ലെ നിയമ പ്രകാരം ഏഴുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :