ചരക്ക് സേവന നികുതി: സോണിയയേയും രാഹുലിനേയും മോഡി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു

  ചരക്ക് സേവന നികുതി , സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി , കോൺഗ്രസ്
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 27 നവം‌ബര്‍ 2015 (14:28 IST)
ചരക്ക് സേവന നികുതിക്ക് പാര്‍ലെന്‍റിന്‍റെ അനുമതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയുമാണ് ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചിട്ടുള്ളത്. അതേ സമയം ജി.എസ്.ടി ബില്ലിലെ മൂന്ന് കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്‌ചയ്ക്കും തയ്യാറല്ലെന്ന് സോണിയയും രാഹുലും വ്യക്തമാക്കി.

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ ശ്രമിന്നില്ലെന്ന കോണ്‍ഗ്രസിന്റെ പ്രസ്‌താവന ഉണ്ടായതിനെ തുടര്‍ന്നാണ് കോൺഗ്രസുമായുള്ള മഞ്ഞുരുകലിന് ആദ്യമായാണ് നരേന്ദ്ര മോഡി മുൻകൈയെടുക്കുന്നത്. ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉറപ്പും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ നേരില്‍ സമീപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായത്.

രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണങ്ങളിലൊന്ന് യാഥാർത്ഥ്യമാവണമെങ്കിൽ എൻ.ഡി.എ സർക്കാരിന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ സഹായം അനിവാര്യമാണ്. സംസ്ഥാനങ്ങൾക്ക് ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള അധികാരം അംഗീകരിയ്ക്കാനാവില്ല, റവന്യൂ ന്യൂട്രൽ റേറ്റ് ജിഎസ്.ടി വ്യവസ്ഥകളിൽ പറയുന്ന 18 ശതമാനത്തിനപ്പുറം പോകരുത്. ജി.എസ്.ടിയ്ക്കായി പ്രത്യേക തർക്ക പരിഹാര സംവിധാനം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ല. സർക്കാർ ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് വ്യക്തമായി പ്രതികരിയ്ക്കുന്നത് വരെ യാതൊരു വിട്ടുവീഴ്‌ചയ്ക്കുമില്ലെന്നാണ് കോൺഗ്രസ് നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :