14കാരിയെ വിവാഹം കഴിപ്പിച്ചു; 'ആദ്യരാത്രിയില്‍ കുട്ടി ബലാത്സംഗത്തിനിരയായി'

പൊലീസ് , ബലാത്സംഗം , 14കാരി , അറസ്റ്റ്
ബാംഗ്ളൂര്‍| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (17:19 IST)
പ്രായപൂര്‍ത്തിയാകാത്ത പതിനാലുകാരിയെ വിവാഹം ചെയ്ത ഇരുപത്തിനാലുകാരനെ പെണ്‍കുട്ടിയുടെ പതിനാറുകാരനായ സഹോദരന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒളിവിലാണ്. ബാംഗ്ലൂര്‍ ന്യൂ ഗുരപ്പനപാളയയിലാണ് വിവാഹം നടന്നത്.

ബെന്നാര്‍ഘട്ട റോഡിലെ ബിസ്മില്ലാ നഗര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നാല് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമടക്കം ഏഴ് മക്കളാണ് ഇവര്‍ക്കുള്ളത്. ഇവരില്‍ ഒരാളെയാണ് സയിദ് മുസാമിലിന് വിവാഹം ചെയ്ത് നല്‍കിയത്. വിവാഹ ദിവസം രാത്രി പതിനാലുകാരിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വരന്റെ മുറിയില്‍ കയറ്റി വാതിലടയ്ക്കുകയായിരുന്നു.

അര്‍ധരാത്രിയില്‍ അനിയത്തിയുടെ കര്‍ച്ചില്‍ കേട്ട് ഉണര്‍ന്ന പതിനാറുകാരന്‍ സംഭവം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയയിരുന്നു. തുടര്‍ന്ന് പൊലീസ് രാത്രിയില്‍ തന്നെ വീട്ടിലെത്തിയപ്പോഴേക്കും സയിദ് കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയിരുന്നു. തളര്‍ന്ന് അവശയായ കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.

പിന്നീട് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് പൊലീസ് സയിദ് മുസാമിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാഹത്തിന്റെ ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :