ബിജെപി- ശിവസേന സഖ്യം പിരിയില്ല; ചര്‍ച്ച തുടരും

മുംബൈ| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (09:51 IST)
ബിജെപി ശിവസേന സഖ്യം പിരിയില്ലെന്ന് സൂചന. സഖ്യം പിരിയുന്നതിനെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്
യോഗത്തില്‍ നരേന്ദ്രമോഡി എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.സീറ്റ് വിഭജനത്തില്‍ ശിവസേനയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുമാണ് തീരുമാനം.

മൂന്നര മണിക്കൂറോളം നീണ്ട നിര്‍ണായക യോഗത്തില്‍ ശിവസേനയുമായി സഖ്യം തുടരണമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചത്. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ 25 വര്‍ഷം പഴക്കമുള്ള ബന്ധം മുറിക്കുന്നതു പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് അഭിപ്രായവും ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ശിവസേനയുമായുള്ള സഖ്യം പിരിയുന്നതിനെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി നേതാക്കളാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 288 അംഗ നിയമസഭയിലേക്ക് ശിവസേന 169ഉം ബിജെപി 119ഉം സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകള്‍ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :