മാതാപിതാക്കളുടെ കണ്‍മുന്നില്‍ 16 കാരിയെ വെടിവച്ചുകൊന്നു

അസ്സം, ബോഡോ തീവ്രവാദികള്‍, പെണ്‍കുട്ടി, കൊലപാതകം
അസ്സം| VISHNU.NL| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (17:56 IST)
പൊലീസുകാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു എന്നാരോപിച്ച് 16 കാരിയെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. അസ്സമിലെ ചിരാംഗില്‍ മാതാപിതാക്കളുടെ കണ്‍മുന്നിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ വെടിവച്ച് കൊന്നത്. ബോഡോ തീവ്രവാദികളാണ്‌ കൊലപാതകം നടത്തിയത്. പ്രിയ ഭാസുമതാരി എന്ന പെണ്‍കുട്ടിയാണ് കൊല്ലപെട്ടത്.

വീടിനുള്ളിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ പുറത്തിട്ട ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം ക്യാമറയില്‍ പകര്‍ത്തിയ തീവ്രവാദികള്‍ ഇത് ദൃശ്യമാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തതൊടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

സമീപകാലത്ത്‌ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ കുറിച്ച്‌ പെണ്‍കുട്ടി പോലീസിന്‌ വിവരം ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ്‌ വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അനേ്വഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

കഴിഞ്ഞ ആഴ്‌ചയാണ്‌ ആയുധ ധാരികളായ തീവ്രവാദികള്‍ രുണിഖട്ട പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വീട്‌ ആക്രമിക്കുകയും പ്രിയയെ വെടിവച്ച് കൊല്ലുകയും ചെയ്തത്. തീവ്രവാദികളെ ഭയന്ന് പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഏറ്റെടുക്കാന്‍ മടിച്ചതൊടെ രണ്ടു ദിവസത്തോളം സമീപത്തെ പാടത്ത്‌ കിടന്നു. പോലീസിന്‌ വിവരം ചോര്‍ത്തി നല്‍കിയിട്ടുള്ളവരെ മുന്‍പും തീവ്രാദികള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :