അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; സ്ഥലപ്പേരു മാറ്റിയതുകൊണ്ട് അനധികൃതമായതു നിയമവിധേയമാകില്ല: ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; സ്ഥലപ്പേരു മാറ്റിയതുകൊണ്ട് അനധികൃതമായതു നിയമവിധേയമാകില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി| AISWARYA| Last Modified വെള്ളി, 21 ഏപ്രില്‍ 2017 (09:00 IST)
അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അയൽരാജ്യത്തെ സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു നിയമവിധേയമാകില്ലെന്നു പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ പ്രദേശമാണെന്നും വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‌ലെ പറഞ്ഞു.

ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തോടുള്ള എതിർപ്പാണ് ഇങ്ങനെ ഒരു നീക്കത്തിന് ചൈന തയ്യാറായത്. ചൈനീസ് ഭാഷയിലെ പേരുകളാണ് അരുണാചൽ പ്രദേശിലെ ആറു
സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.


ദലൈലാമയുടെ ഒൻപതു ദിവസത്തെ സന്ദർശനത്തിനുശേഷം അരുണാചലിൽ നിന്നു തിരിച്ചതിന്റെ പിറ്റേന്നാണ് പേരുമാറ്റിയത്. ഈ വിഷയത്തില്‍ ചൈന നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നു വെന്നാണ് ചൈന പറയുന്നത്. പ്രദേശത്തിന്റെ പൂര്‍ണ അധികാരം തങ്ങള്‍ക്കാണ് എന്ന് ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ചൈന ലക്ഷ്യമിട്ടത്. തെക്കൻ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :