വസ്ത്രം അഴിച്ചു മാറ്റി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, അതൊരു തെറ്റായി തോന്നിയില്ല; പീഡനക്കേസില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിന്റെ ന്യായം വിചിത്രം !

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ നടത്തിയ ന്യായം ഞെട്ടിക്കുന്നത് !

റാഞ്ചി| AISWARYA| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:59 IST)
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. നാടിനെമൊത്തം നടുക്കിയ ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലാണ്. എന്നാല്‍ പീഡനക്കേസില്‍ അറസ്റ്റിലായതോടെ പ്രിന്‍സിപ്പല്‍ നടത്തിയ ന്യായീകരണമാണ് ഏവരെയും ഞെട്ടിച്ചത്.

സെന്റ് സേവ്യറെന്ന വയോധികനായ പ്രിന്‍സിപ്പലാണ് പീഡനക്കേസില്‍ പിടിയിലായത്. താന്‍ ചെയ്തത് വളരെ ചെറിയ തെറ്റാണെന്നാണ് സെന്റ് സേവ്യറിന്റെ പ്രതികരണം. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല അതു കൊണ്ടു തന്നെ വലിയൊരു തെറ്റായി ഇതിനെ കാണാനാവില്ലെന്നും ഇയാള്‍ ന്യായീകരിക്കുന്നു.

കുട്ടിയെ ശുചിമുറിയിലേക്ക് എടുത്തു കൊണ്ടു പോയ ശേഷം വസ്ത്രം അഴിച്ചു മാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ചെയ്തതെന്നു സേവ്യര്‍ വെളിപ്പെടുത്തി. ഭയന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ പണം നല്‍കിയെന്നും ഇക്കാര്യം ആരോടും പറയരുതെന്നും നിര്‍ദേശിക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. എന്നാല്‍ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറയുകയും അവര്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :