സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അഖിലേഷ് യാദവിനെ പുറത്താക്കിയേക്കും; ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യോഗത്തില്‍ നിന്ന് അഖിലേഷ് യാദവ് ഇറങ്ങിപ്പോയി

മുലായം സിംഗ് യാദവും അഖിലേഷ് യാദവും രണ്ടു വഴിക്ക്

ലഖ്‌നൌ| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (11:42 IST)
അടുത്തവര്‍ഷമാദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത ശക്തമായി ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി. നിലവിലെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനൊപ്പം ഒരു വിഭാഗം നിലയുറപ്പിച്ചതോടെ പാര്‍ട്ടി തന്നെ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്.

ഇതിനിടെ, ഭിന്നത അവസാനിപ്പിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ മുലായം സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതയോഗം നടക്കുമ്പോള്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരിക്കുകയാണ്. ലഖ്‌നൌവിലെ പാര്‍ട്ടി ഓഫീസിന് മുന്നിലാണ് അഖിലേഷ്, ശിവ്‌പാല്‍ പക്ഷക്കാര്‍ ഏറ്റുമുട്ടിയത്. അതേസമയം, പാര്‍ട്ടി യോഗത്തില്‍ നിന്ന് അഖിലേഷ് യാദവ് ഇറങ്ങിപ്പോയി.

പാര്‍ട്ടിയുടെ അമരക്കാരനും പിതാവുമായ മുലായം സിങ് യാദവും നിലവിലെ മുഖ്യമന്തി കൂടിയായ അഖിലേഷും തമ്മിലുള്ള
ഭിന്നത ശക്തമാണ്. ഇക്കാരണത്താല്‍, പാര്‍ട്ടി പിളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അഖിലേഷിനു പകരം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. അഖിലേഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :