സംശയ രോഗം; ഭര്‍ത്താവ് ഭാര്യയുടെ മൂക്കും ചെവിയും മുറിച്ചുമാറ്റി

മര്‍ദ്ദനം, ഭാര്യ, ഭര്‍ത്താവ്, ഹൈദരാബാദ്
ഹൈദരാബാദ്| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (12:51 IST)
ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നിയതിനേ തുടര്‍ന്ന് ഭര്‍ത്താവ് അവരുടെ മൂക്കും ചെവിയും മുറിച്ചുമാറ്റി. വാറങ്കല്‍ ജില്ലയിലുള്ള ഭൂപല്‍പ്പള്ളി മന്തലിലെ ഗോല്ല ബുദ്ധാറാം ഗ്രാമത്തിലാണ് സംഭവം നടന്നത്. രജിതയെന്ന യുവതിയെയാണ് ഇവരുടെ ഭര്‍ത്താവ് ശ്രീനുവും പിതാവ് കോമൂറിയയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ബലമായി ചെവികളും മൂക്കും അറുത്തെടുത്തത്.

ഗ്രാമത്തില്‍ കഥപറച്ചില്‍ പരിപാടികള്‍ നടന്നുകൊണ്ടിരുന്ന രാത്രിയിലാണ് സംഭവം ഉണ്ടായത്. ശ്രീനുവും പിതാവും ചേര്‍ന്ന് രജിതയെ കെട്ടിയിട്ട് അടിച്ച ശേഷം ഇവരുടെ മൂക്കും ചെവികളും അറുത്ത് മാറ്റുകയായിരുന്നു. രജിതയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരേ ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ശ്രീനുവിന്റെ ആദ്യ ഇയാളെ ഉപേക്ഷിച്ചതിന് ശേഷം ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ച സത്രീയായിരുന്നു രജിത. എന്നാല്‍ ഇവര്‍ തമ്മില്‍ വിവാഹ ശേഷം പല ദിവസവും വഴക്കിടുമായിരുന്നു. രജിത തന്നെ വഞ്ചിക്കുന്നതായി ശ്രീനു സംശയിച്ചിരുന്നു. എന്നാല്‍ 2013ല്‍ ശ്രീനുവിന്റെ ഇളയ സഹോദരന്‍ ആത്മഹത്യ ചെയ്തതോടുകൂടി ഇരുവരും തമ്മിലുള്ള വഴക്കും കൂടി വന്നു.
ഒടുവില്‍ സംശയരോഗം മൂത്ത് ശ്രീനിയും പിതാവും ചേര്‍ന്ന് രജിതയേ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു.

രജിതയെ ചികിത്സയ്ക്കായി എംജിഎം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശ്രീനുവിനെ പൊലീസ് പിടികൂടിയിട്ടിട്ടുണ്ട്. ശ്രീനുവിന്റെ അച്ഛനും അടുത്ത ബന്ധുക്കളും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :