ആം ആദ്മി നേതാവ് യുവതിയായ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു

 ആം ആദ്മി , ധര്‍മേന്ദ്ര ഉമാശങ്കര്‍ ,  ബലാത്സംഗം, മുംബൈ
മുംബൈ| jibin| Last Modified ചൊവ്വ, 22 ജൂലൈ 2014 (15:20 IST)
ആം ആദ്മി പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ധര്‍മേന്ദ്ര ഉമാശങ്കര്‍ സിംഗെന്ന യുവാവ് 35 കാരിയായ യുവതിയെ മാസങ്ങളായി പീഡിപ്പിച്ച് വരുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ധര്‍മേന്ദ്ര ഉമാശങ്കര്‍ സിംഗ് പൊലീസ് കസ്റ്റ്ഡിയിലാണ്. മുംബൈയിലെ ഭായന്ദര്‍ സ്വദേശിയായ
ഇയാള്‍ പാര്‍ട്ടിയിലെ പ്രാദേശിക പ്രവര്‍ത്തകനാണ്.

പീഡനവിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ധര്‍മേന്ദ്ര യുവതിയെ ഭീഷണിപ്പെടിത്തിയിരുന്നു. നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു പിറന്നാള്‍ പാര്‍ട്ടിക്കിടയിലാണ് ആദ്യമായി യുവതിയെ ധര്‍മേന്ദ്ര ഉമാശങ്കര്‍ സിംഗ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് നാല് മാസത്തോളം പീഡനം തുടരുകയയിരുന്നു.

കുടുംബജീവിതം നശിക്കുമെന്ന് പേടിച്ച് ഇത്രയും നാള്‍ താന്‍ നിശബ്ദയായി കഴിഞ്ഞ യുവതി പീഡനം സഹിക്കാതെ വന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്
ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :