42കാരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 18കാരി വെടിയേറ്റ് മരിച്ചു

ബംഗളൂരു| JOYS JOY| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (12:19 IST)
ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. പതിനെട്ടു വയസ്സ് ആയിരുന്നു. സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷിന്റെ വെടിയേറ്റാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൌതമി മരിച്ചത്.

നാല്പത്തിരണ്ടുകാരനായ മഹേഷിന്റെ പ്രണയാഭ്യര്‍ത്ഥന ഗൌതമി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവിലെ പ്രഗതി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഗൌതമി.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ശിരിഷിന് പരുക്കേറ്റു. തെക്കുകിഴക്കന്‍ ബംഗലൂരുവിലാണ് സംഭവം നടന്നത്.

കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്, സിറ്റി പൊലീസ് ചീഫ് എം എന്‍ റെഡ്ഡി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :