‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

ന്യൂഡല്‍ഹി| AISWARYA| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:12 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്നും വിവാദ ആള്‍ദൈവം രാധേ മാ. ഗുര്‍മീത് റാം റഹീം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് രാധേ മായുടെ ഈ പ്രതികരണം.

തട്ടിപ്പുകാരിയായ ആത്മീയ ഗുരുവെന്ന് നടന്‍ ഋഷി കപൂര്‍ രാധേ മായെ വിശേഷിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഋഷി കപൂറിനെ ഭഗവാന്‍ ശിവന്‍ രക്ഷിക്കട്ടെയെന്നായിരുന്നു രാധേ മായുടെ പ്രതികരണം. ‘ഋഷി കപൂര്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാപവും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അരങ്ങേറിയ കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവഹിതമാണെന്നായിരുന്നു അവരുടെ പ്രതികരണം. ‘ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ ആളുകള്‍ക്കൊപ്പം ഞാന്‍ കഴിയുന്നു.

ശിവ ഭഗവാനെ ആരാധിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. വളരെ വിരളമായാണ് ഞാന്‍ വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങാറുള്ളത്. സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്നും അവര്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് ഞാനില്ല. ഞാനൊരു സന്യാസിയോ ഗുരുവോ അല്ല ഒരു അമ്മയാണ്. എല്ലാ സന്യാസിമാരെയും ഗുരുക്കന്മാരെയും ഞാന്‍ ആദരിക്കുവെന്നും രാധേ മാ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :