വിദ്യാര്‍ത്ഥിനിയെ അഞ്ച് ആണ്‍‌കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊന്നു

aparna| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (09:42 IST)
ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലിയ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. മാസങ്ങളോളം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ശേഷം ഈ ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടത്തിയത്.

രാഗിണി എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തലവന്‍റെ മകനാണ് കൊലപാതകത്തിലെ പ്രധാന പ്രതി. പെണ്‍കുട്ടിയെ മാസങ്ങളോളം പ്രതി ഭീക്ഷണിപ്പെടുത്തുകുയം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമത്തലവനോട് പറഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കരുതെന്നും തന്റെ മകന്റെ ഭാഗത്ത് നിന്നും ഇനി ഇങ്ങനെയൊരു പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു.

എന്നാല്‍, തന്റെ പിതാവിന്റെ അടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സഹപാഠികള്‍ പെണ്‍‌കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം
പ്രധാന പ്രതിയായ പ്രിന്‍സ് തിവാരിയും രണ്ട്
സുഹൃത്തുക്കളും പിടിയിലായെങ്കിലും ഗ്രാമ തലവനും പ്രതിയുടെ പിതാവുമായ ക്രിപ ഷന്‍കര്‍ ഒളിവിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :