മോഡി ‘ബലഹീനന്‍' ആണെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

ഫറൂക്കാബാദ്| WEBDUNIA|
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ 'ബലഹീനന്‍' എന്നു വിളിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കവേയാണ് മോഡിയെ പേരുടുത്ത് പറയാതെ ഖുര്‍ഷിദ് വിമര്‍ശിച്ചത്.

പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന ആള്‍ ഗുജറാത്ത് കലാപ സമയത്ത് ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് ഫറൂക്കാബാദില്‍ റാലിയില്‍ സംസാരിക്കവേ അവിടുത്തെ എം പി കൂടിയായ ഖുര്‍ഷിദ് ചോദിച്ചത്.

ചില ആള്‍ക്കാര്‍ വന്നു,​ ആക്രമിച്ചു,​ അവര്‍ പോയി. എന്നിട്ടും നിങ്ങള്‍ക്ക്(മോഡി)​ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ബലഹീനനായ ഒരാളായത് കൊണ്ടാണോ അങ്ങനെ സംഭവിച്ചത്?

കലാപത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന് മോഡിയെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആരോപണം മോഡി 'ബലഹീനന്‍' ആണെന്നാണ് (നപുന്‍സക്)​. കൊലപാതകികളെ തടയാന്‍ മോഡിക്കായില്ല.

അതേസമയം കോണ്‍ഗ്രസിന് മോഹഭംഗമാണെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു. ഖുര്‍ഷിദിന്റെ പ്രസ്താവന മാന്യമല്ലെന്നും ബിജെപി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :