പല രാത്രികളിലും ഗുര്‍മീതിന്റെ ‘വിശപ്പ്’ മാറ്റിയിരുന്നത് അവളായിരുന്നു! - ഹണിയുടെ മുറിയിലെത്തിയ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി!

ആ മുറിയില്‍ കണ്ട കാഴ്ച തന്നെ ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഹണിപ്രീതിയുടെ ഭര്‍ത്താവ്!

aparna| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:08 IST)
ബലാത്സംഗ കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിന് തന്റെ വളര്‍ത്തുപുത്രി ഹണിപ്രീതുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീത് കോടതി മുന്‍പാകെ ആവശ്യപ്പെട്ടതും ഒരെയൊരു കാര്യം മാത്രമായിരുന്നു. ‘തന്നോടൊപ്പം ഹണിപ്രീതിയേയും ജയിലില്‍ താമസിപ്പിക്കണം‘ എന്നതായിരുന്നു ഗുര്‍മീതിന്റെ ആവശ്യം.

റോഹ്തക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ച ഗുര്‍മീത് സിങ്ങിനൊപ്പം ഹണിപ്രീത് സിങ്ങും ഉണ്ടായിരുന്നു. ആ രാത്രി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്ന് ഹണിപ്രീതും അഭിഭാഷകന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐ കോടതി അപേക്ഷ തള്ളുകയാണുണ്ടായത്.

ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണി വിവാഹിതയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1999 ല്‍ സിര്‍സയില്‍ നിന്നുള്ള ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം കഴിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2011 ല്‍ വിശ്വാസ് ഗുര്‍മീത് സിംഗിനെതിരെ ഹൈക്കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്തു. ദേരാ മേധാവിയ്ക്ക് തന്റെ ഭാര്യ ഹണിപ്രീതുമായി ലൈംഗിക ബന്ധമുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശ്വാസിന്റെ പരാതിയും വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തന്നോടൊപ്പം കഴിയാന്‍ ഹണിയെ ഗുര്‍മീത് അനുവദിക്കുന്നില്ലെന്നും ഭാര്യയെ എപ്പോഴും ദേരാ മേധാവിയുടെ അടുത്ത് തന്നെയാണെന്നും അവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണിതെന്നും വിശ്വാസ് പരാതിയില്‍ പറയുന്നു. ഗുര്‍മീത് സിംഗും ഹണിപ്രീതും പൂര്‍ണനഗ്നരായി ബന്ധപ്പെടുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് വിശ്വാസ് പരാതിയില്‍ വ്യക്തമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :