റാഫിയുടെ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍

പീസിയന്‍

WEBDUNIA|
പതിനേഴാം വയസില്‍ പിന്നണി ഗായകന്‍

അച്ഛന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജ്യേഷ് ഠന്‍റെ പിന്‍തുണയാണ് ഗായകനായി വളരാന്‍ റാഫിയെ സഹായിച്ചത്.

ശ്യാം സുന്ദറിന്‍റെ സംഗീത സംവിധാനത്തില്‍ ഗുല്‍ ബളോച്ച് എന്ന പഞ്ചാബി സിനിമയില്‍ മുഹമ്മദ് റാഫി ആദ്യമായി പാടി- പതിനേഴാം വയസ്സില്‍-1941 ലായിരുന്നു ഇത്. സീനത്ത് ബീഗവും ഒത്തുള്ള യുഗ്മഗാനമായിരുന്നു അത്

പിന്നീടുള്ള നാല്‍പത് കൊല്ലത്തില്‍ ഏതാണ്ട് അഞ്ചെട്ടു കൊല്ലത്തെ ചെറിയ ഒരു ഇടവേളയൊഴിച്ചാല്‍ ഇന്ത്യയില്‍ റാഫി യുഗമായിരുന്നു.

1942 ല്‍ റാഫി മുംബൈയിലേക്ക് വണ്ടി കയറി. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.1947 ല്‍ ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഇന്ത്യയില്‍ - മുംബൈയില്‍ - തുടരാനായിരുന്നു റാഫിയുടെ തീരുമാനം.

ശ്യാം സുന്ദറിന്‍റെ ഗാനോം കീ ഗൗരി എന്ന സിനിമയിലും റാഫി പാടി. ഫിറോസ് നിഗമി ഈ പാട്ടു കേട്ട് റാഫിയെ പുതിയ സിനിമയില്‍ പാടിച്ചു. ‘യദാ ബദ്‌ലാ വഫാ കാ‘ എന്ന പാട്ട് ഹിറ്റായതോടെ റാഫിയുടെ കാലം വരികയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :