ജി. ദേവരാജന്‍റെ പാട്ടുകള്‍

WEBDUNIA|
അദ്ദേഹം സംഗീതം നല്‍കുമ്പോഴും ഒരു ഗായകനെപാടിക്കുമ്പോഴും ശ്രദ്ധപതിപ്പിക്കുന്ന മറ്റൊരുകാര്യമാണ് അക്ഷരസ്ഫുടത, അക്ഷരം കോര്‍ത്തെടുത്ത വാക്ക്, വാക്കുകള്‍ ചേര്‍ത്തുള്ള വരികള്‍, അവയുടെ ഭാവം, വരികള്‍ കോര്‍ത്തിണക്കിയ മൊത്തം ഗാനം. ഇവയൊക്കെ ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ സംഭാവന.

അങ്ങനെ സംഗീതസംവിധാനത്തെ, ഭാവസംഗീതമാക്കി, യുവതലമുറയ്ക്ക് അനുകരണാത്മകങ്ങളാക്കിയ, ചലച്ചിത്രസംഗീത വിദ്യാര്‍ത്ഥികള്‍ക്ക് സവേഷണാത്മകങ്ങളാക്കിയ, ദേവരാജന്‍ ജനിച്ചത് കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. അച്ഛന്‍ സംഗീത മൃദംഗവിദ്വാന്‍ എന്‍. കൊച്ചുഗോവിന്ദനാശാന്‍. അമ്മ കൊച്ചുകുഞ്ഞ്, സ്ക്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യസനവും നടത്തി.

ഗുരു അച്ഛന്‍തന്നെയായിരുന്നു. കോളജ് പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എം.ജി.കോളജിലും. 18-ാം വയസ്സില്‍ അരങ്ങേറ്റം. സംഗീതക്കച്ചേരികള്‍ തുടങ്ങി. തിരുവിതാംകൂര്‍ റേഡിയോനിലയം അന്നില്ലാതിരുന്നതിനാല്‍ തൃശ്ശിനാപ്പള്ളിനിലയത്തിലൂടെ ആദ്യപ്രക്ഷേപണം. പിന്നീട് തിരുവനന്തപുരം റേഡിയോനിലയവുമായി ബന്ധപ്പെട്ടുവെങ്കിലും ആ ബന്ധം നെടുനാള്‍ തുടര്‍ന്നില്ല.

സ്വന്തം സംഗീതക്കച്ചേരികളില്‍ പാടാന്‍ ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, പി.ഭാസ്ക്കരന്‍ എന്നിവരുടെ കവിതകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് എല്ലാവരും സ്വാഗതം ചെയ്തു. അവകേട്ട ഒ.എന്‍.വി.കുറുപ്പ് സ്വന്തം കവിതാസമാഹാരം ദേവരാജനെ ഏല്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :