സഞ്ജയന്‍-ഹാസ്യത്തിന്‍റെ സവ്യസാചി

ജനനം:1903 ജൂണ്‍ 13 മരണം 1943 സപ്റ്റംബര്‍13

WEBDUNIA|
സഞ്ജയന്‍റെ ഹാസ്യാഞ്ജലി (1943) യിലെ ആദ്യകവിതയായ അണിയറയില്‍.

അണിയറയില്‍

അരങ്ങത്തു കര്‍ട്ടനുയരും വേളയി-
ലൊരു വിദൂഷകനതീവ ദീനനായ്
കളിയോഗനാഥന്‍ തിരുമുമ്പില്‍ കൂപ്പു-
കരവുമായ്ച്ചെന്നു വണങ്ങിച്ചൊല്ലിനാന്‍:

""അടിയനീ മുടിയഴിച്ചുവെക്കുവാ-
നനുവാദം കനിഞ്ഞരുളണേ, വിഭോ!
അരങ്ങേറ്റത്തുനിന്നു സമയം വൈകിപ്പോയ്;
കരളുഴറുന്നൂ; കഴല്‍ പതറുന്നു;
മുകുരം കാണ്‍മീലാ; മുഖത്തു തേപ്പിനി
മുഴുമിച്ചീടുവാനവസരം പോരാ.
ഒരു ചിരിപോലും ചിരിയ്ക്കുവാനെനി
ക്കരുതെന്നാരോടു പറഞ്ഞിടാവു ഞാന്‍?
ചിരിച്ചിടാത്തൊരു വിദൂഷകനുണ്ടോ
ചിരിപ്പിച്ചീടുവാന്‍ സമര്‍ത്ഥനാകുന്നു?
അടിയനീയുടുപ്പഴിച്ചുമാറ്റുവാ-
നനുവാദം കനിഞ്ഞരുളണേ വിഭോ?''

കളിയോഗകര്‍ത്താവൊരു ചെറുചിരി
കലര്‍ന്നു ചൊല്ലിനാനവനോടുത്തരം:

""കരളെരിഞ്ഞാലും, തല പുകഞ്ഞാലും,
ചിരിക്കണ; - മതേ വിദൂഷകധര്‍മ്മം.
ചിരിയും കണ്ണീരുമിവിടെക്കാണുവ-
തൊരുപോല്‍ മിഥ്യയെന്നറിവോനല്കി നീ?

ഇവ രണ്ടില്‍ച്ചിരി പരം വരണീയ,-
മവനനിയില്‍ ഹാസ്യമമൃതധാരതാന്‍.
വിഷാദമാത്മാവില്‍ വിഷം വിദൂഷക!
വിശുദ്ധാനന്ദത്തിന്‍ വിലേപനം ചിരി.''


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :