വാഗേയകാരനും കവിയുമായ കെ.സി.കേശവപിള്ള

ടി ശശി മോഹന്‍

K C Kesava Pillai
WDWD
കേശവീയം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ കൊല്ലം പരവൂര്‍ സ്വദേശി കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ-്ഞന്‍ കൂടിയായിരുന്നു.

1913 സെപ്തംബര്‍ നാലി നാണ് അദ്ദേഹം അന്തരിച്ചത്

സ്വാതിതിരുനാളിന്‍റെ കാലത്ത് കേരളത്തില്‍ ശാസ്ത്രീയ സംഗീത രംഗത്തിന് പ്രാധാന്യം വന്നതോടെ ഒട്ടേറെ വാഗേയകാരന്മാരും ഗാനരചയിതാക്കളും ഉണ്ടായി.

സരസഗായക കവി മണി എന്നറിയപ്പെട്ടിരുന്ന കെ.സി.കേശവപിള്ളയായിരുന്നു അക്കൂട്ടത്തിലെ ഒരു പ്രമുഖന്‍. സംഗീതവും കവിതയും ഇണക്കിയതിനാലാണ് ഈ ബഹുമതി അദ്ദേഹത്തിനു ലഭിച്ചത്.

മുത്തുസ്വാമി ദീക്ഷിതര്‍ കഴിഞ്ഞാല്‍ നാലു ഭാഷയില്‍ സംഗീതം രചിച്ച ഏക വ്യക്തി ഒരുപക്ഷെ കെ.സി.കേശവപിള്ളയായിരിക്കും. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹം രചന നടത്തി.

1868 ഫെബ്രുവരി 3 ന് വലിയവെളിച്ചാത്ത് രാമന്‍ പിള്ളയുടെയും ദേശത്ത് ലക്ഷ്മിയമ്മയുടെ യും മകനായാണ് കേശവപിള്ള ജ-നിച്ചത്.

ഉന്നത വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും സംഗീതം, കഥകളി, കവിത എന്നിവയിലുള്ള വാസന കുട്ടിക്കാലത്തുതന്നെ കൃതികള്‍ രചിക്കാന്‍ അദ്ദേഹത്തിന് ഉല്‍പ്രേരണ നല്‍കി.

15 ാം വയസ്സില്‍ അദ്ദേഹം പ്രഹ്ളാദചരിതം എന്നൊരു ആട്ടക്കഥയെഴുതി. ഇത് പിന്നീട് പരിഷ്കരിച്ച് പേര് ഹിരണ്യാസുര വധം എന്നാക്കി. ശൂരപത്മാസുര വധം, ശ്രീകൃഷ്ണ വിജ-യം എന്നിവയാണ് അദ്ദേഹതിന്‍റെ മറ്റ് ആട്ടക്കഥകള്‍.

കുട്ടിക്കാലത്തു തന്നെ രാമായണവും ഭാഗവതവും ഹൃ ദിസ്ഥമാക്കി. ഇതിനിടെ സ്വപ്രയത്നത്താല്‍ സംസ്കൃതവും ഇംഗ്ലീഷും വശമാക്കി. കൊല്ലത്തെ സ്കൂളില്‍ മലയാളം - സമ്സ്കൃതം അദ്ധ്യാപകനായാണ് കേശവപിള്ള ഔദ്യോഗിക ജ-ീവിതം തുടങ്ങിയത്.

പ്രാസവാദത്തില്‍ രാജ-രാജ-വര്‍മപ്പക്ഷത്തിന്‍റെ സിദ്ധാന്തങ്ങള്‍ക്ക് കാവ്യപ്രയോഗം നടത്തിയ കെ.സി.കേശവപിള്ള ഭാവാത്മകമായ കവിതയുടെ വക്താവായിരുന്നു.

ആട്ടക്കഥ, നാടകം, സംഗീതം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ച കേശവപിള്ള തിരുവനന്തപുരത്ത് കൊട്ടാരം അദ്ധ്യാപകനായി ജ-ീവിച്ചു. രാജ-രാജ-വര്‍മ്മയുമയുള്ള ബന്ധം കാവ്യരീതിയില്‍ പരിവര്‍ത്തനം വ്രുത്തി.


T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :