1930 ജ-ൂലൈ രണ്ടിന് പാലക്കാട് മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജ-യന്‍ എന്ന ഒ.വി.വിജയന്‍റെ ജ-നനം. വിജ-യന്‍റെ ഇതുവരെയുള്ള ജ-ീവിതത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്.
പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍, കാര്‍ട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഈ ഘട്ടങ്ങളിലെല്ലാം വിജ-യന്‍ ഒന്നാമതെത്തി.
1969 ലാണ് വിജ-യന്‍ ഖസാക്കിന്‍റെ ഇതിഹാസം എന്ന അത്ഭുതം രചിച്ചത്. മലയാളത്തെയാകെ ഖസാക്ക് ബാധിച്ചു. ഖസാക്ക് വായിച്ച് വിജ-യന്‍റെ ആരാധകനായിത്തീര്‍ന്ന ഒരാള്‍ ഒരിക്കല്‍ ഡല്‍ഹിയില്‍ വച്ച് വിജ-യനെ തടഞ്ഞു നിര്‍ത്തി.
വിജ-യന്‍റെ വലംകൈ ചേര്‍ത്തുപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു - "ഇനി ഈ കൈ വെട്ടിക്കളഞ്ഞേക്കൂ. നിങ്ങള്‍ ഇതുകൊണ്ടു ചെയ്യേണ്ട ഏറ്റവും വലിയ പുണ്യം ചെയ്തുകഴിഞ്ഞു'.
മലയാള നോവല്‍ ശാഖയുടെ അതുവരെയുള്ള ഘടനയെ ഉടച്ചുവാര്‍ക്കുകയായിരുന്നു ഖസാക്കിന്‍റെ ഇതിഹാസം.
മദ്രാസ് പ്രസിഡന്‍സി കോളജ-ില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ ജ-യിച്ച ഒ.വി.വിജ-യന്‍ കുറെക്കാലം കോളജ-് അദ്ധ്യാപകനായിരുന്നു. പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും ജേ-ാലി ചെയ്തു. 1967 മുതല്‍ സ്വതന്ത്രലേഖകനായി.
കലാകൗമുദിയിലെ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരമ്പരയും (മലയാളനാട്, മതൃഭൂമി, ഇന്ത്യാ ടുഡേ) ഏറെ പ്രശസ്തമാണ്.
"ക്ഷമിക്കണം, ഞാന്‍ ഈ ചിത്രങ്ങളെ വാരിക്കൂട്ടി നിങ്ങളുടെ മുന്നില്‍ നിരത്തിയതാണ്. ഒരു പരിചയപ്പെടലിനുവേണ്ടി. കൂടുതല്‍ ചെയ്യാനുള്ള ശരീരാവസ്ഥ അല്ലായിരുന്നു. എങ്കിലും മൂന്നു തിരിവുകള്‍ നിങ്ങള്‍ക്ക് കാണാം.
ഒന്ന്- മനുഷ്യാവകാശത്തിന്‍റെ ഇതിവൃത്തം.രണ്ട്--ദൈനംദിന രാഷ്ട്രീയം. മൂന്ന് - ഒരു ചര്‍ക്കയെ പ്രതീകമാക്കിയുള്ള ശാന്തസമാപനം. ഈ മൂന്ന് ബിന്ദുക്കള്‍ ഒരര്‍ത്ഥത്തില്‍ എന്‍റെ കലയുടെ മൊത്തമാണ്.'' തിരുവനന്തപുരത്ത് അവസാനകാലത്ത് കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തവേ വിജയന്‍ പറഞ്ഞു
ഗാന്ധിജിയും നെഹ്റുവും ഇന്ദിരയും രാജീവും വരെ ഒ.വി.വിജയന്‍റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യയിലെ നീണ്ടകാല രാഷ്ട്രീയ സംഭവങ്ങളുടെ കാഴ്ചകളാണ് വിജയന്‍റെ മിക്ക കാര്‍ട്ടൂണുകളിലും വിഷയമാക്കിയിരിക്കുന്നത്.
ഐ.എം.എഫിന്‍റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധിയും സ്വയം പരിഹാസ്യനാകുന്ന മാവോയും ക്രൂരതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന സിയാ ഉള്‍ഹക്കും വിജയന്‍റെ കാര്‍ട്ടൂണുകളില്‍ കേന്ദ്രകഥാപാത്രമാണ്.