കടവനാടിന്‍റെ കവിതാ സൗരഭം

WEBDUNIA|
ജീവകാരുണ്യമുള്ള മനസ്സ്

ജീവകാരുണ്യമുള്ള മനസ്സ് കടവനാടിന്‍റെ കവിതയില്‍ കാണാം. ദാര്‍ശനികത പലേടത്തും നിഴലിക്കുന്നു. ഋഷിതുല്യമായ നിസ്സംഗതയാണ് ചിലപ്പോള്‍. ചിലപ്പോള്‍ വിപ്ളവകാരിയുടെ വീര്യം.

എല്ലാ നിരീക്ഷണങ്ങളെയും സ്ഥൂലത്തില്‍ നിന്ന് സൂക്സ്മമതയിലേക്കും, ബാഹ്യത്തില്‍ നിന്ന് ആന്തരികതയിലേക്കും എത്തിക്കാന്‍ കടവനാടിന് കഴിവുണ്ട് എന്ന് ഗുപ്തന്‍നായര്‍ വിലയിരുത്തുന്നു.

കടവനാടിന്‍റെ ശൈലി പലപ്പോഴും പരുക്കനായി തോന്നാറുണ്ട്. എന്നാല്‍ ലാവണ്യമുഖമായ വള്ളത്തോള്‍ ശൈലിയും അദ്ദേഹത്തിനു വഴങ്ങും. ഈ വരികള്‍ നോക്കുക.

ആതിര നല്ല, മഞ്ഞള്‍വാര്‍ക്കുറി
കേതുക നെറ്റിയിലൊളി ചിന്തി
ഹരിതമാല ഒവുക്കയിലഴകിന്‍
നിറകുംഭങ്ങള്‍ ത്വരയേന്തി
വളയിരി നിറയും മറു കൈവീശി
കളഭനിഭം ഘടനയേന്തി
വരുമാരോ മലിതാരു, സുകാവ്യ
ത്തറവാടിത്തളിര്‍മേനി'

എന്നദ്ദേഹം വളളത്തോള്‍ കവിതയെ വര്‍ണിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :