കടവനാടിന്‍റെ കവിതാ സൗരഭം

കടവനാട് ജനിച്ചത് ആഗസ്റ്റ് 10ന്

T SASI MOHAN|
ജീവകാരുണ്യമുള്ള മനസ്സ് കടവനാടിന്‍റെ കവിതയില്‍ കാണാം. ദാര്‍ശനികത പലേടത്തും നിഴലിക്കുന്നു. ഋഷിതുല്യമായ നിസ്സംഗതയാണ് ചിലപ്പോള്‍. ചിലപ്പോള്‍ വിപ്ളവകാരിയുടെ വീര്യം.

എല്ലാ നിരീക്ഷണങ്ങളെയും സ്ഥൂലത്തില്‍ നിന്ന് സൂക്സ്മമതയിലേക്കും, ബാഹ്യത്തില്‍ നിന്ന് ആന്തരികതയിലേക്കും എത്തിക്കാന്‍ കടവനാടിന് കഴിവുണ്ട് എന്ന് ഗുപ്തന്‍നായര്‍ വിലയിരുത്തുന്നു.

കടവനാടിന്‍റെ ശൈലി പലപ്പോഴും പരുക്കനായി തോന്നാറുണ്ട്. എന്നാല്‍ ലാവണ്യമുഖമായ വള്ളത്തോള്‍ ശൈലിയും അദ്ദേഹത്തിനു വഴങ്ങും. ഈ വരികള്‍ നോക്കുക.

ആതിര നല്ല, മഞ്ഞള്‍വാര്‍ക്കുറി
കേതുക നെറ്റിയിലൊളി ചിന്തി
ഹരിതമാല ഒവുക്കയിലഴകിന്‍
നിറകുംഭങ്ങള്‍ ത്വരയേന്തി
വളയിരി നിറയും മറു കൈവീശി
കളഭനിഭം ഘടനയേന്തി
വരുമാരോ മലിതാരു, സുകാവ്യ
ത്തറവാടിത്തളിര്‍മേനി'

എന്നദ്ദേഹം വളളത്തോള്‍ കവിതയെ വര്‍ണിക്കുന്നു.

ആ കാലത്ത് കുട്ടികള്‍ക്കായി കടവനാട് എഴുതിയ നോവലാണ് "വയനാടിന്‍റെ ഓമന'. വളരെ ഹൃദ്യമായൊരു കലാസൃഷ്ടിയാണതു. പ്രിയപ്പെട്ടവരേ എന്നൊരു ഗദ്യകൃതിയും അദ്ദേഹം രചിച്ചു.

വെട്ടും കിളയും ചെന്ന മണ്ണ്, കാഴ്ച, സുപ്രഭാതം, നാദ നൈവേദ്യം, വേദനയുടേ തോറ്റം, കളിമുറ്റം എന്നിവയാണ് പ്രധാന കാവ്യകൃതികള്‍. മൂന്നു വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :