ഇടശ്ശേരി - ജീവിതം തന്നെ കവിത

പി. കൃഷ്ണവാരിയര്‍

WEBDUNIA|
ദാരിദ്യ്രവും പരക്ളേശ വിവേകവും

'ഡിപ്ളൊമസി" ഇടശ്ശേരിക്ക് അന്യമായിത്ധന്നു. സത്യസന്ധത, ദാക്ഷിണ്യം, പരക്ളേശവിവേകം എന്നു തുടങ്ങിയ മൂല്യങ്ങളില്‍ വേത്ധറച്ച ഒത്ധ പച്ചമനുഷ്യനായിത്ധു അദ്ദേഹം.

ആദര്‍ശവാദിയാവാന്‍, ശ്രമിച്ചാല്‍ ഒത്ധ പക്ഷെ, ആര്‍ക്കും കഴിഞ്ഞേയ്ക്കും. എ ന്ന ാല്‍, സ്വന്തം ആവശ്യങ്ങള്‍ - അത്യാവശ്യങ്ങള്‍ പോലും - മാറ്റി വച്ചു മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് അചിന്ത്യമാണ്. അതുകൊണ്ടാണ് 'പരക്ളേശവിവേകം" മനുഷ്യനുണ്ടാവേണ്ട ഗുണവിശേഷമാണെ ന്ന ് സമ്മതിച്ചുകൊണ്ടുതെ ന്ന ദാരിദ്യ്ര ക്ളേശം, അറിഞ്ഞവര്‍ക്കേ അതുണ്ടാവൂ എന്നു മഹാകവി കുഞ്ചന്‍ നന്പ്യാര്‍ നിര്‍വ്വചിച്ചത്.

ആ നിര്‍വ്വചനത്തിന്‍റെ പരിധിയില്‍ വത്ധന്ന ഒത്ധ മനുഷ്യനാണ് ഇടശ്ശേരി. ഇടശ്ശേരിയുടെ കൂടപ്പിറപ്പായിത്ധന്നൂ ദാരിദ്യ്ര ം. ജീവിതത്തിലുടനീളം അതദ്ദേഹത്തെ വിടാതൊട്ടിനിന്നു. അദ്ദേഹത്തിന്‍റെ പല കവിതകളിലും ദാരിദ്യ്രം പ്രമേയമായിക്കാണു ന്നതും അതുകൊണ്ടാണ്. ചിരിച്ചുകൊണ്ട് അ ദ്ദേഹം ജീവിതവിഷമങ്ങളെ നേരിട്ടു.

ഹേ, ലക്ഷ്മീദേവി, കാല്‍ത്താര്‍കളിലടിയനിതാ
വീണിരക്കു ന്നു നീയും
കേറിക്കൂടൊല്ല നിന്നോമനദുരിതശതം
കൂടിയും പെറ്റുകൂട്ടാന്‍

എന്ന ് നര്‍മ്മരസത്തോടെയാണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് ആത്മാര്‍ത്ഥമായിത്തയൊണ്. അദ്ദേഹം അനുഭവിച്ച ദാരിദ്യ്രത്തിന്‍റെ കാഠിന്യം അദ്ദേഹം ഇങ്ങനെ വിവരിക്കു ന്നു:

'ചീറിക്കേറും കടത്തിന്‍ പ്രഹരമതിതര-
മേറ്റുകൊണ്ടിത്ര കാലം
നീറിക്കൊണ്ടേ കഴിഞ്ഞേന്‍ അനുദിനമവ-
മാനപ്പെടും പേടിയോടെ.'

താനെഴുതിയ അവസാനത്തെ കവിതയില്‍ മാത്രമാണ് ദാരിദ്യ്രത്തില്‍നി ന്ന ും മുക്തമായി

"കടമില്ലിപ്പോള്‍ നാളെ-
ക്കടയില്‍ പോകേണ്ട കാശുമില്ലിപ്പോള്‍.'
എദ്ദേഹം ആശ്വസിക്കുത്.

പൊന്നാനിയില്‍ വന്ന ആദ്യകാലത്ത് അദ്ദേഹത്തിന്നു ഭക്ഷണം ഒരപൂര്‍വ്വവസ്തുവായിത്ധന്നു വൈകുന്നേരം മാത്രമാണ് ഭക്ഷണമെന്ന പേരില്‍ അദ്ദേഹത്തി ന്ന ു വല്ലതും കഴിക്കാന്‍ കിട്ടിയിത്ധന്നത്. തന്‍റെ തൊഴില്‍ദാതാവായ വക്കീലിന്‍റെ ഒത്ധ സ്നേഹിതന്‍ നടത്തിയിത്ധന്ന ചായപ്പീടികയിലെ കണക്കെഴുത്ത് , വക്കീല്‍ ഇടശ്ശേരിക്ക് തരപ്പെടുത്തിക്കൊടുത്തു.

കണക്കെഴുത്തിന്ന ് പ്രതിഫലം പീടികയിലുണ്ടാക്കുന്ന പലഹാരമായിത്ധന്നു. ഇഷ്ടം പോലെ കഴിക്കാം. ഈ കണക്കെഴുത്ത് കവിതയെഴുത്തുപോലെത്തന്നെ രസകരമായിത്ധുവെന്നാണ് ഇടശ്ശേരി പറഞ്ഞിത്ധന്നത്. രണ്ടും ഭാവനയില്‍ നിന്നുവേണം വിരിഞ്ഞു വരിക.

ഇടശ്ശേരിയുടെ പരക്ളേശവിവേകത്തിന്‍റെ ഒരേടാണ് പ്ര സിദ്ധകവി യൂസഫലി കേച്ചേരി 'ഒത്ധ കഥ, പഴങ്കഥ" എ മനോഹരകവിതകൊണ്ട് ശശ്വത്കരിക്കു ന്നത്. മത്ധന്നു വാങ്ങാന്‍ ഇടശ്ശേരി കടം മേടിച്ച അഞ്ചുരൂപ അരി വാങ്ങാന്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്ത കഥ. മത്ധന്നിനേക്കാള്‍ പ്രാഥമ്യം ഭക്ഷണത്തി ന്നാണ് എന്നത് ഇടശ്ശേരി അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :