''ചരിത്രമീശനെന്മകനേ.''

WEBDUNIA|
(സമകാലിക മലയാളം 2000 ജനുവരിയില്‍ ഇറക്കിയ കേരളം 20 ാം നൂറ്റാണ്ട് എന്ന വിശേഷാല്‍ പതിപ്പില്‍ ഒ.വി.വിജയന്‍ പകര്‍ന്ന ദര്‍ശനം)

സഹസ്രാബ്ദമെന്നാല്‍ എന്തമ്മേ എന്നു ചോദിക്കാന്‍ തോന്നിപോകുന്നു. കാരണം ഈ ചോദ്യത്തിനുള്ള പഴയ ഉത്തരം തന്നെ. ഈശ്വരനെന്മകനേ.

ഇത് നെരിനും ഫലിതത്തിനും വേണ്ടിയാകാം. സന്ദര്‍ഭമനുസരിച്ച് കഴിഞ്ഞ സഹസ്രബ്ദത്തിലെ ഭ്രാന്തുകളും വിഡ്ഢിത്തങ്ങളും ബീഭത്സമായ ഒരു പട്ടികയാണ്. യുക്തിയുടെയും ചിന്തയുടേയും നേട്ടങ്ങളും അപ്പോലെത്തന്നെ. മഹാപ്രകമ്പനങ്ങളുടെ കാരണക്കാര്‍.

ഇതിന്‍റൈയൊക്കെ തുടക്കക്കാരന്‍ യേശുക്രിസ്തു പുരോഹിതവര്‍ഗ്ഗത്തോടു കടുത്ത വൈരുധ്യം പുലര്‍ത്ഥിയ പെരുന്തച്ചന്‍. ആളുകളെ ആകര്‍ശിക്കാന്‍ ഗൂഢമായ ഏതോ മാസ്മരവിഡ്യ കൈവശമാക്കിയവന്‍. നോക്കുക. ഈ സഹസ്രാബ്ദത്തില്‍ അയാള്‍ക്കു വെണ്ടി ബുദ്ധിമുട്ടിയ മനുശ്യരുടെ എണ്ണം. തര്‍ക്കിക രേഖയുടെ ഇരുവശത്തും നടന്ന സംഭവങ്ങള്‍.

ഭൂമി ഉരുണ്ടതാണോ അല്ലയോ എന്ന കശപിശയില്‍ കുടുങ്ങി. തങ്ങളുടെ ആധിപത്യം ഒന്നുകൂടി സുദൃഢമാക്കുകയോ അല്ലെങ്കില്‍ വാദത്തില്‍ തോറ്റ് പേരും പെരുമയും നശിക്കുകയോ ചെയ്ത അസംഖ്യം മനുഷ്യര്‍. തടവറയില്‍ മര്‍ദ്ദനമേറ്റ് തകര്‍ന്നുകഴിയുന്ന ഗെലീലിയോവിനെ ഓര്‍ക്കുക.

അവസാനം ഭൂമിയേയും സൂര്യനേയും കൈവെടിയുകയാണ് ബുദ്ധി എന്നു മനസ്സിലാക്കിയ ബുദ്ധിജീവി. രക്തസാക്ഷിത്വത്തേക്കാള്‍ ശക്തമാണ് ആത്മരക്ഷയ്ക്കായുള്ള മനുഷ്യന്‍റെ ബദ്ധപ്പാട്. അങ്ങനെ തടവറയില്‍വച്ച് ആ മഹാവിവേകത്തിന് ശാസ്ത്രജ്ഞര്‍ വഴങ്ങി. ഭൂമിയോ സൂര്യനോ. ആര് ആരുടെ ചുറ്റും നട്ടംതിരിയുന്നു എന്നാലോചിച്ച് ജീവന്‍ നഷ്ടപ്പെടുത്തെണ്ടതില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :