വയനാട്ടിൽ മത്സരിക്കും എന്ന് രാഹുൽ പറഞ്ഞിട്ടില്ല, കേരളത്തിലെ കോൺഗ്രസുകാർ പറയുന്നത് വസ്തുതാ വിരുദ്ധം: പിസി ചാക്കോ

കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം പക്വമായിട്ടല്ല നടന്നത്.

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (12:57 IST)
കോൺഗ്രസ് മുതിർന്ന നേതാവ് പിസി ചാക്കോ. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും ഡൽഹിയിൽ പിസി ചാക്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം പക്വമായിട്ടല്ല നടന്നത്. ഗ്രൂപ്പുകൾ സീറ്റുകൾ വീതം വെക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടി സ്ഥാനങ്ങളായാലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കൾക്കു പോലും ഗ്രൂപ്പ് സങ്കുചിത്വത്തമാണ്. ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു. രാഹുൽ ഗാന്ധി സമ്മതിച്ചു, രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചു എന്നതരത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുന്നത് തെറ്റാണെന്നും പിസി ചാക്കോ പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ഏതെങ്കിലും ഒരു സീറ്റിൽ കുടി രാഹുൽ ഗാന്ധി മൽസരിക്കണം. അത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. അത് രാഹുൽ ഗാന്ധിക്ക് മുന്നിൽ വയ്ക്കാം. അതല്ലാതെ മത്സരിക്കുമെന്ന തരത്തിൽ പ്രസ്ഥാവന ഇറക്കുന്നതും പ്രതികരിക്കുന്നതും തെറ്റാണ് . അതേ സമയം കേരളത്തിലെ ഗ്രൂപ്പ് രാഷ്ടീയത്തിന്‍റെ ഇരയാണ് രാഹുൽ ഗാന്ധിയെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ അര്‍ത്ഥമില്ലെന്നും പിസി ചാക്കോ വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :