കോന്നിയില്‍ ഇവര്‍ക്ക് സുഖമാണ്

ടി പ്രതാപചന്ദ്രന്‍

ആനക്കൂട്
WEBDUNIA|
WD
WD
കോന്നി ആനക്കൂടിനെ ചിലര്‍ ആനകളുടെ ജയിലായിട്ടായിരിക്കും കാണുന്നത്. എന്നാല്‍, കേട്ടറിഞ്ഞ് അവിടെ ചെന്നുചേരുന്ന ആനക്കമ്പക്കാര്‍ മനസ്സ് നിറഞ്ഞേ തിരികെപ്പോകൂ. ഇവിടുത്തെ അന്തേവാസികള്‍ എപ്പോഴും സുഖ ചികിത്സയിലാണ്! ആഹ്ലാദത്തോടെ കഴിയുന്ന ഗജവീരന്മാരെ കാണുന്നതിലും കൂടുതലായി ആനപ്രേമികള്‍ക്ക് എന്താണ് വേണ്ടത്?

ക്രൂര പീഡനത്തിന് ഇരയായ ഏവൂര്‍ കണ്ണന്‍ എന്ന മെരുങ്ങാത്ത കൊമ്പനെ ദേവസം ബോര്‍ഡ് അധികൃതര്‍ തിരികെ കൊണ്ടു പോയപ്പോള്‍ കോന്നി ആനക്കൂടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എത്ര പിശക് കൊമ്പനെയും മൂന്ന് മാസം കൊണ്ട് ചട്ടം പഠിപ്പിക്കുന്ന ആനക്കൂട്ടില്‍ കയറ്റി ആറ് മാസം ചൊല്ലിക്കൊടുത്തിട്ടും കണ്ണന്‍ ഒന്നും പഠിച്ചില്ല. എന്നാല്‍, ഇവിടുത്തെ ശിക്ഷകര്‍ ഒരിക്കലും സംയമനം വെടിഞ്ഞില്ല, ഇതാണ് ആനപ്രേമികള്‍ക്ക് ആശ്വാസമാവുന്നതും.

ദേവസ്വം അധികൃതര്‍ കണ്ണന് പകരം ഇവിടുത്തെ സുരേന്ദ്രനെന്ന സുന്ദരനെ കടത്തിക്കൊണ്ടു പോകാന്‍ വരുന്നു എന്ന വാര്‍ത്ത പരന്നതോടെ കോന്നിയിലെ ആനക്കമ്പക്കാരെല്ലാം താവളത്തിന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഉദ്ദേശം എന്തായിരുന്നാലും ദേവസ്വം ബോര്‍ഡ് അയച്ച സംഘം സുഖ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് കണ്ണനെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. അനുസരണ കാട്ടാതെ നിന്ന കണ്ണനെതിരെ വന്ന സംഘം മൃഗീയത കാട്ടാന്‍ തുടങ്ങിയപ്പോഴേ നാട്ടുകാര്‍ എതിര്‍ത്തു. “ആനയേതായാലും ഉപദ്രവം പാടില്ല“ എന്നാണ് കോന്നിക്കാരുടെ മുന്നറിയിപ്പ്.

കണ്ണന്‍ വന്നതു പോയതും അവിടെ നില്‍ക്കട്ടെ. സഞ്ചാരികളെ വരവേല്‍ക്കാനായി അഞ്ച് അന്തേവാസികളാണ് കോന്നി ആനത്താവളത്തില്‍ ഉള്ളത്. ഈ ആനത്തറവാട്ടില്‍ കുസൃതിക്കുട്ടന്‍‌മാരോ കുസൃതിക്കുട്ടികളോ ഉണ്ടോ എന്നാവും സഞ്ചാരികള്‍ ആദ്യം തിരക്കുക. ഉണ്ടല്ലോ. ഈവ നിങ്ങളെ കാത്തിരിക്കുന്നു, ചെറിയ ശരീരമാകെ കുസൃതി ഒളിപ്പിച്ചു വച്ചുകൊണ്ട്!

ഈവ കോന്നിക്കാരിയല്ല, അങ്ങ് കോടനാട് ആനത്താവളത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കോന്നിയിലെത്തിയതാണ് ഈ ഒമ്പത് വയസ്സുകാരി. വയസ്സ് റിക്കോര്‍ഡിലേ ഉള്ളൂ, കൈയ്യിലിരുപ്പ് നാല് വയസ്സുകാരിയുടേതാണ്. അതറിയണമെങ്കില്‍ രാവിലെ ആനത്തറവാട്ടിലെ അംഗങ്ങളെല്ലാം നീരാടുന്ന അച്ചന്‍‌കോവിലാറിലെ കടവില്‍ എത്തണം. വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ ഈവയെ നോക്കാന്‍ പന്ത്രണ്ട് പാപ്പാന്‍‌മാര്‍ വേണം ! അല്ലെങ്കില്‍ ഒരിക്കല്‍ നടന്നതു പോലെ ആറ് നീന്തി അക്കരെ കാട്ടില്‍ കയറും. പിന്നെ ചെവിക്ക് പിടിച്ച് കിഴുക്കി തിരികെ കൊണ്ടുവരേണ്ടി വരും.

ആനത്താവളത്തിന്റെ യുവ ആകര്‍ഷണം ആരെന്നറിയേണ്ടേ? സുരേന്ദ്രന്‍ എന്ന 12 വയസ്സുകാരനാണ് ഇത്. ലക്ഷണം
സുരേന്ദ്രന്‍
WD
WD
കണ്ടാല്‍ ഉത്തമം. കൊമ്പിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ കുസൃതിയുടെ ചിത്രം വെളിവാകും. ഇദ്ദേഹത്തിന്റെ വലത്തേ കൊമ്പ് തറയിലിട്ടുരസി തേഞ്ഞ് ഒരു പരുവമായിരിക്കുകയാണ്. ഇദ്ദേഹത്തിനെ തട്ടിക്കൊണ്ടു പോവാന്‍ ദേവസ്വം ബോര്‍ഡുകാര്‍ വരുന്നു എന്ന വാര്‍ത്തയാണ് നാടിളക്കിയത്. സഞ്ചാരികളോട് അല്‍പ്പം സൌഹൃദം കാണിക്കാനും അത്യാവശ്യമെങ്കില്‍ തുമ്പിക്കൈ പൊക്കി ഒന്നു “വിഷ്” ചെയ്യാനും ഇദ്ദേത്തിന് യാതൊരു മടിയുമില്ല.


സുരേന്ദ്രന്‍ കോന്നി സ്വദേശിയാണ്, രാജാമ്പാറയില്‍ നിന്നാണ് ഇവനെ വനം വകുപ്പ് അധികൃതര്‍ ഏറ്റെടുത്തത്. മരിച്ചു കിടന്ന അമ്മയുടെ മുല കുടിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരന്‍ ഒരുപക്ഷേ ആ കഥയൊക്കെ മറന്നു കാണും. ഇവിടമിപ്പോള്‍ അവന്റെ സ്വന്തം വീടായി മാറിക്കഴിഞ്ഞല്ലോ!

അടുത്ത പേജില്‍ വായിക്കുക, ‘താപ്പാനയായ സോമനിപ്പോള്‍ 67 വയസ്’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :