‘അവന്‍ എന്നേയും സഹോദരിയേയും പീഡിപ്പിച്ചു, കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് മൂത്തമകന്’ - മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മ പറയുന്നു

അമ്മയേയും സഹോദരിയേയും ബലാത്സംഗം ചെയ്ത ഇളയമകനെ അമ്മ ക്വട്ടേഷന്‍ കൊടുത്തു കൊന്നു! ക്വട്ടേഷന്‍ നല്‍കിയത് മൂത്തമകന്

aparna| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (10:22 IST)
അമ്മ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. തന്നേയും സഹോദരിയേയും നിരന്തരമായി ബലാത്സംഗം ചെയ്ത ഇളയമകനെയാണ് അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. മുംബൈ ഭയാന്ദറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

21 കാരനാണ് കൊലചെയ്യപ്പെട്ട രാംചരണ്‍ രാംദാസ് ദ്വിവേദി. ലൈംഗിക വൈകൃതത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു ഇയാള്‍. ഓഗസ്ത് ഇരുപതിനാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അമിത ലൈംഗിക ആസക്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ മാതാവ് രജനിയേയും പീഡിപ്പിച്ചിരുന്നു. രജനിയുടെ രണ്ടാമത്തെ ഭര്‍ത്താവിലുള്ള മകനാണ് രാംചരണ്‍.

ആറു മാസമായി ഇളയമകന്റെ ക്രൂരത സഹിക്കുകയായിരുന്നുവെന്നും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും രജനി പൊലീസിനോട് പറഞ്ഞു. രാംചരണിന്റെ ക്രൂരതകള്‍ മറ്റ് ബന്ധുക്കള്‍ക്ക് നേരേയും നീണ്ടതോടെയാണ് മകനെ കൊല്ലാന്‍ രജനി തീരുമാനിച്ചത്.

രാംചരണിനെ കൊല്ലാന്‍ രജനി ക്വട്ടേഷന്‍ നല്‍കിയത് 25 വയസുകാരനായ മൂത്തമകന്‍ രാജാറാമിനായിരുന്നു. രജനിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് രാജാറാം. അമ്പതിനായിരം രൂപയാണ് പ്രതിഫലമായി രജനി മൂത്തമകന് നല്‍കിയത്. തലയറുത്തായിരുന്നു രാംചരണിനെ ക്വട്ടെഷന്‍ ടീം കൊലപ്പെടുത്തിയത്. പൊലീസുനു തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ രജനിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :