സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനു പിന്നിൽ? - മുഖ്യമന്ത്രി വ്യക്തമാക്കി

സോളാർ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് പൊതുജനതാല്‍പര്യാർത്ഥമെന്ന് പിണറായി വിജയൻ

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (09:23 IST)
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിക്കുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു.

സോളാർ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് പൊതുജന താൽപ്പര്യം കണക്കിലെടുത്താണെന്ന് പ്രസ്താവന നടത്തന്നതിനു മുന്നേ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കമ്മിഷൻ റിപ്പോർട്ടും നടപടിയും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയാണ്.

രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.

മലയാളം ഭരണഭാഷയായതിന് ശേഷം റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും ഇതാദ്യമായി സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :