ശീതളിനെ കാമുകന്‍ കുത്തിക്കൊന്നത് സംശയരോഗം കൊണ്ട് ! - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കണ്ണടച്ച് നിന്നാല്‍ സമ്മാനം തരാമെന്ന് പറഞ്ഞപ്പോള്‍ ഇതായിരിക്കുമെന്ന് ശീതള്‍ കരുതിയിരുന്നില്ല!

aparna| Last Modified ശനി, 12 ഓഗസ്റ്റ് 2017 (10:15 IST)
നാടിനെ നടുക്കുന്ന സംഭവമാണ് ഇന്നലെ കൊച്ചി ചെറായി ബീച്ചില്‍ നടന്നത്. പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് വഴിതിരിച്ചത്. കാമുകിയെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശീതളിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ പ്രശാന്തിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രശാന്ത് പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഒരുമിച്ച് ക്ഷേത്രത്തില്‍ പോയശേഷമാണ് ഇവര്‍ ബീച്ചിലെത്തിയത്. ‘കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാമെന്ന്‘ ശീതളിനോട് പ്രശാന്ത് പറഞ്ഞു. ശീതള്‍ കണ്ണടച്ചു. ഉടനെ കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച് നിരവധി തവണ യുവതിയെ കുത്തുകയായിരുന്നു. ബീച്ചില്‍ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തുകയും സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോളം കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

യുവതി ദീഎഘകാലമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്.
അടുത്തിടെയായി തങ്ങള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രശാന്ത് മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :