വിവാഹനിശ്ചയത്തിന്റെ അന്നും അവർ വന്നു, ഗത്യന്തരമില്ലാതെ സഹകരിക്കേണ്ടി വന്നു: ഭാവന പറയുന്നു

aparna shaji| Last Updated: ചൊവ്വ, 2 മെയ് 2017 (15:06 IST)
കൊച്ചിയിൽ തന്നെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച സംഭവത്തെ കുറിച്ച് നടി മനസ്സ് തുറന്നിരുന്നു. അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. എന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി അവർ പല കാര്യങ്ങളും ചെയ്തുവെന്ന് താരം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്.

ഞാൻ പക്വത വന്നൊരാളാണ്. എന്നെ എന്റെ അമ്മയോ സഹോദരനോ ഭർത്താവോ നിയന്ത്രിച്ചോട്ടെ. അതല്ലേ അതിന്റെ ശരി?. മറ്റൊരാൾക്ക് എന്റെ ജീവിതത്തിന്റെ താക്കോൽ നൽകുന്നതെങ്ങനെ?. എന്നെ ഒരു ദിവസം തട്ടിക്കൊണ്ട് പോകുന്നു, മോശമായി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്തുപറയാതിരിക്കുമെന്നാണ് താരം അഭിമുഖത്തിൽ ചോദിക്കുന്നത്.

'നാളെ ഇക്കാര്യങ്ങൾ ഒക്കെ മാധ്യമങ്ങളും സമൂഹവും മറന്നേക്കാം. പക്ഷേ അന്നേ ദിവസം എന്റെ ജീവിതത്തിൽ നടന്ന കാര്യം ഒരിക്കലും എനിക്കും എന്റെ കുടുംബത്തിനും മറക്കാൻ ആകില്ല. കേസ് രജിസ്റ്റർ ചെയ്തതിനാൽ പല സമയത്തും അവരുമായി സഹകരിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ വിവാഹ നിശ്ചയത്തിന്റെ അന്നും പൊലീസ് ഉദ്യോഗസ്ഥർ വന്നിരുന്നു'. നിശ്ചയമാണെന്ന് അറിയാതെയാണ് അവൻ വന്നതെന്ന് താരം പറയുന്നു.

കേസ് എത്രയും പെട്ടന്ന് കോടതിയിൽ എത്തിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനാൽ ഏറ്റവും സന്തോഷമായിരിക്കേണ്ട ആ ദിവസവും മണിക്കൂറുകൾ ഞാൻ പൊലീസുകാർക്കായി മാറ്റിവെച്ചുവെന്നും താരം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :