മതം മാറാന്‍ ആതിരയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല: യുവതിയുടെ വെളിപ്പെടുത്തല്‍

ആതിര മതം മാറിയതിനു പിന്നില്‍?

aparna| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (08:15 IST)
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ 22 ദിവസം ഉണ്ടായിരുന്നതായി അവിടെ നിന്നും രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തല്‍.

മിശ്ര വിവാഹിതരേയും മതം മാറിയവരേയും പീഡിപ്പിക്കുന്ന യോഗ സെന്ററാണിതെന്ന് യുവതി പറയുന്നു.
തൃശൂര്‍ സ്വദേശിനിയാണ് ഇക്കാര്യങ്ങള്‍ മീഡിയ വണ്‍ ചാനലിനോട് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം ഇഷ്ടത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര പറഞ്ഞതായി യുവതി വ്യക്തമാക്കി.

യോഗ സെന്ററില്‍ വെച്ച് കൗണ്‍സലിംഗ് നടത്തിയെങ്കിലും മതം മാറാന്‍ ആതിരയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഏകദേശം 65ഓളം പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലര്‍ക്കും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

യോഗ സെന്ററില്‍ വെച്ച് മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. മനോജ് ഗുരുജിയടക്കം ആറ് പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :