പ്രകൃതിവിരുദ്ധ പീഡനം; പൂജാരിയും സഹായിയും പിടിയിൽ

ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ബാലന്മാരെ നയത്തിൽ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു

കിഴക്കേ കല്ലട| akj iyer| Last Modified വെള്ളി, 16 ജൂണ്‍ 2017 (15:48 IST)
ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൂജാരിയെയും സഹായിയെയും പൊലീസ് പിടികൂടി. മൺട്രോത്തുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പറവൂർ കോട്ടപ്പുറം പനമൂട് വീട്ടിൽ ബിനു എന്ന മുപ്പത്തിമൂന്നുകാരനായ ബിനുശാന്തിയും ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറിൽ പുത്തലഴികം വീട്ടിൽ വിവേക് സ്വാമി എന്ന ഇരുപതുകാരനുമാണ് കിഴക്കേകല്ലട പൊലീസിന്റെ പിടിയിലായത്.

ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ബാലന്മാരെ നയത്തിൽ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുമ്പും പ്രതികൾക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല എന്ന നാട്ടുകാർക്ക് പരാതിയുണ്ടെന്നും റിപ്പോർട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :