പുലിയെ പിടിച്ച കുട്ടന്‍ കൊലക്കേസ് പ്രതി!

പത്തനംതിട്ട| WEBDUNIA|
PRO
PRO
ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടിയത് ഹാപ്പിരാജേഷ് വധക്കേസിലെ പ്രതി വെട്ടു കുട്ടന്‍. മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്. പുലിചത്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ വനം വകുപ്പും കേസെടുത്തിട്ടുണ്ട്. ശ്വാസംമുട്ടിയാണ് പുലിചത്തത് എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ നടപടി.

ചൊവ്വാഴ്ച രാവിലെയാണ് പത്തനംതിട്ട സീതത്തോട് ആങ്ങമൂഴിയില്‍ പുലി ഇറങ്ങിയത്. ആങ്ങമൂഴി ഗുരുകുലം യു പി സ്കൂളിന്‌ സമീപം പുലിയെ കണ്ട നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. നാട്ടുകാരെ കണ്ടതൊടെ സമീപത്തെ റബര്‍ തോട്ടത്തിലെ കിടങ്ങില്‍ പുലി ഒളിക്കുകയായിരുന്നു.

ഉച്ചയോടെ കിടങ്ങില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയ പുലി കുട്ടന്റെ മേല്‍ചാടി വീഴുകയായിരുന്നു. എന്നാല്‍ അയാള്‍ പുലിയെ കീഴ്പ്പെടുത്തി. പുലിയുടെ കാലുകള്‍ ബന്ധിച്ചു വനം റേഞ്ച്‌ ഓഫിസിലേക്കു കൊണ്ടുപോയെങ്കിലും വൈകാതെ ചത്തു. ആങ്ങമൂഴിക്കടുത്ത കോട്ടമണ്‍പാറയിലെ ബന്ധുവീട്ടില്‍ ഒളിവിലിരിക്കെ കുട്ടന്‍ മുമ്പ്‌ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്‌. 25.5 കിലോ തൂക്കമുള്ള പെണ്‍പുലിയാണ് ചത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :