പള്‍സര്‍ സുനി ആലപ്പുഴയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുമെന്നും അവിടെ 20 പേരുണ്ടെന്നും ഭീഷണിപ്പെടുത്തി

ലഹരിമരുന്ന് കുത്തിവച്ച് പീഡിപ്പിക്കുമെന്ന് സുനിയും സംഘവും നടിയെ ഭീഷണിപ്പെടുത്തി

Pulser Suni, Bhavana, Anto Joseph, Mammootty, Dileep, Manju, Mohanlal, പള്‍സര്‍ സുനി, ഭാവന, ലാല്‍, ആന്‍റോ ജോസഫ്, മമ്മൂട്ടി, ദിലീപ്, മഞ്ജു, മോഹന്‍ലാല്‍
കൊച്ചി| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (11:00 IST)
പ്രമുഖ ചലച്ചിത്രനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടത് തലനാരിഉഴയ്ക്ക്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ സുനിയുണ്ടെന്ന് ബോധ്യപ്പെട്ട പൊലീസ് സംഘം ഇവിടെ അന്വേഷിച്ചെത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു രക്ഷപ്പെടല്‍. കൂട്ടുപ്രതിയോടൊപ്പമാണ് സുനി രക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറത്തുപോയിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സുനി ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ.

കാറിനുള്ളില്‍ വച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ നടി എതിര്‍ത്തതായും അപ്പോള്‍, തമ്മനത്തെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്ന് കുത്തിവച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പി ടി തോമസ് എം എല്‍ എ വെളിപ്പെടുത്തി. ഫ്ലാറ്റില്‍ 20 പേരുണ്ടെന്ന് അക്രമികള്‍ നടിയോട് പറഞ്ഞതായും എം എല്‍ എ പറഞ്ഞു.

ലാലിന്‍റെ വീട്ടില്‍ അഭയം തേടിയയുടന്‍ ലാല്‍ അറിയിച്ചതനുസരിച്ച് പി ടി തോമസും അവിടെയെത്തിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :