പട്ടാഴി പൊട്ടിത്തെറി: പടക്കശാല ഉടമയും മകളും അറസ്റ്റില്‍

കൊല്ലം| WEBDUNIA|
PRO
PRO
പത്തനാപുരം പട്ടാഴിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ പടക്കനിര്‍മാണശാല സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പടക്ക നിര്‍മ്മാണശാല നടത്തിപ്പുകാരനായ കല്ലറ സ്വദേശി പട്ടാഴി കന്നിമേല്‍ അയത്തില്‍ കോടിയാട്ട് വീട്ടില്‍ അജയകുമാറിനെയും മകള്‍ സ്വാതിയെയുമാണ് പത്തനാപുരം പൊലീസ് അറസ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

അനുവദിച്ചതിലും ഇരട്ടിലിയധികം വെടിമരുന്ന് ഇവര്‍ പടക്കനിര്‍മ്മാണ ശാലയില്‍ സൂക്ഷിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പടക്കിര്‍മാണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ തമിഴ്നാട് സാത്തൂര്‍ വിരുദുഗര്‍ ഇന്ദിരാഗറില്‍ പരമശിവം(32) ആണു മരിച്ചത്. പട്ടാഴി സ്വദേശിയും അജയകുമാറിന്റെ ഭാര്യയുമായ ഷൈലജ(52), തമിഴ്നാട് ഇന്ദിരാഗര്‍ സ്വദേശികളായ ചിന്നരശന്‍(30), പൊന്നുസ്വാമി(47), പെരിയസ്വാമി(49), മണിരാജ്(23) എന്നിവര്‍ക്ക് പരുക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :