നടിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി കസ്റ്റഡിയില്‍; നാദിര്‍ഷായെയും അപ്പുണ്ണിയെയും ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തു - പള്‍സര്‍ സുനി

ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമെന്ന് പൾസർ സുനി

VS Achuthanandan, actress, case, inquiry, police, Innocent MP, tp senkumar, DGP Loknath Behera,  PK.Sreemathy, dgp, dileep, nadirsha, ADGP B Sandhya, cinema, kerala, നടി, കേസ്, അന്വേഷണം, പൊലീസ്, ഡിജിപി, ദിലീപ്, സിനിമ, കേരളം, പി കെ ശ്രീമതി, വിഎസ് അച്യുതാനന്ദന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി സന്ധ്യ, ഇന്നസെന്റ്
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 6 ജൂലൈ 2017 (09:33 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലില്‍‌നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയും. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും സുനി പൊലീസിന് മൊഴി നൽകി. പണത്തിനായിട്ടാണ് താന്‍ അവരെ ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി, കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. അതേസമയം, സുനിയെ ഇരുവരുടെയും സാന്നിധ്യത്തില്‍ ഇന്നു ചോദ്യം ചെയ്തേക്കുമെന്നും പൊലീസ് സൂചന നല്‍കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്ത കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. സുനിയെ ചോദ്യം ചെയ്യുന്നതിനും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് പള്‍സര്‍ സുനിയെ അന്വേഷണ സംഘത്തിന് കോടതി കഴിഞ്ഞ ദിവസം വിട്ടുനല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :