നടിയെ ആക്രമിച്ച കേസിലെ ആ ‘മാഡം’ ഞാനല്ല; വിശദീകരണവുമായി റിമി ടോമി

ദിലീപുമായി സാമ്പത്തിക ഇടപാടില്ലെന്ന് റിമി ടോമി

dileep arrest,	rimi tomy,	attack,	swami,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	ദിലീപ്,	റിമി ടോമി,	അറസ്റ്റ്,	നടി,	സ്വാമി,	ആക്രമണം,	ഭാവന, കാവ്യ മാധവന്‍,	പള്‍സര്‍ സുനി
കൊച്ചി| സജിത്ത്| Last Updated: വ്യാഴം, 27 ജൂലൈ 2017 (11:32 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി. നടന്‍ ദിലീപുമായോ, അദ്ദേഹത്തിന്റെ ഭാര്യ കാവ്യ മാധവനുമായോ തനിക്ക് ഒരുതരത്തിലുള്ള സാമ്പത്തിക ഇടപ്പാടുകളുമില്ലെന്ന് റിമി വ്യക്തമാക്കി. 2010ലും 2017ലും ദിലീപിനോടൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോകളെ പറ്റി അറിയുന്നതിന് വേണ്ടിയാണ് പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും റിമി ടോമി വിശദീകരിച്ചു.

അമേരിക്കന്‍ ഷോയില്‍ ആക്രമണത്തിനിരയായ നടി, ദിലീപ്, കാവ്യ എന്നിങ്ങനെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെ പറ്റി എന്തെങ്കിലും തരത്തില്‍ സംശയമുള്ളതായി പൊലീസ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നതെന്നും റിമി വ്യക്തമാക്കി. ഈ കേസുമായി ബന്ധമുള്ള മാഡമാക്കി തന്നെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിമി പറയുന്നു.

ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ടുനിന്നിട്ടില്ല. സുഹൃത്തെന്ന നിലയിലാണ് നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചതെന്നും റിമി വ്യക്തമാക്കി. മാധ്യമങ്ങളില്‍ നിന്നാണ് നടി അക്രമിക്കപ്പെട്ട വാര്‍ത്ത അറിയുന്നത്. അന്ന് മാത്രമേ ഇതിനെകുറിച്ച് സംസാരിച്ചിട്ടുള്ളു. പിന്നീട് ഫോണില്‍ മറ്റ് പല കാര്യങ്ങളുമാണ് സംസാരിച്ചിട്ടുള്ളത്. നടിയും താനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റിമി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് അത് കണ്ടെത്തുമായിരുന്നു. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് തനിക്ക് കുറച്ചു നികുതി അടയ്ക്കേണ്ടി വന്നു. അതുമാത്രമേ നടന്നിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചതായും റിമി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :