നടിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്താൻ പൾസർ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു; ചോദ്യം ചെയ്യലില്‍ ദിലീപിനെ കുടുക്കി പൊലീസ്

ചോദ്യം ചെയ്യലില്‍ ദിലീപിനെ കുടുക്കി പൊലീസ്

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 18 ജൂലൈ 2017 (10:59 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കി. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതിയായ പൾസർ സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടതായുള്ള നിഗമനത്തിലെത്താന്‍ കഴിയുന്ന തരത്തിലുള്ള മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും ദിലീപ് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

നടിയുമായി ഉറ്റബന്ധത്തിലാണെന്നാണ് സുനി ദിലീപിനെ ധരിപ്പിച്ചിരുന്നത്. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്ത സമയത്ത് ആ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ഇരുവരും തമ്മില്‍ ധാരണയുണ്ടാക്കിയെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദിലീപ് നിസഹകരിക്കുമ്പോഴും കൃത്യമായ ചോദ്യങ്ങളിൽ കുടുക്കിയെന്നാണു പൊലീസ് നൽകുന്ന സൂചന.

സുനിയോടു നടിയുടെ നഗ്നചിത്രങ്ങൾ പക‍ർത്താനാണ് ദിലീപ് ആവശ്യപ്പെട്ടത്. നടിയുമായി വളരെ അടുത്ത ബന്ധമുള്ളതിനാൽ നഗ്നചിത്രം എടുത്തുതരാമെന്നു സുനിൽകുമാർ ദിലീപിനോടു പറയുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായുള്ള വാര്‍ത്തകളും പൂറത്തുവരുന്നുണ്ട്. മോർ‌ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം വ്യക്തമായി ചിത്രീകരിക്കണമെന്നും ദിലീപ് സുനിയോട് ആവശ്യപ്പെട്ടു. നടി പരാതി നൽകില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാളെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണ് എബിന്‍‌ കസ്റ്റഡിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :