ധാരണയോടെ കാവ്യയും നിശാലും പിരിയുന്നു

കൊച്ചി| WEBDUNIA|
PRO
പ്രശസ്തനടി കാവ്യ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും വിവാഹബന്ധം പിരിയാന്‍ തീരുമാനിച്ചു. കുടുംബകോടതിയില്‍ എത്തിയാണ്‌ ഇരുവരും ബന്ധം വേര്‍പെടുത്താന്‍ സമ്മതമാണെന്ന്‌ അറിയിച്ചത്‌. കുടുംബാംഗങ്ങളോടൊപ്പം ആണ് ഇരുവരും കോടതിയിലെത്തിയത്. കാവ്യയും നിശാലും കോടതിയില്‍ എത്തിയിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

ഉഭയകക്ഷി സമ്മതപ്രകാരം വിവാഹബന്ധം വേര്‍പെടുത്താന്‍ ഇരുവരും ഹര്‍ജി നല്‍കി. ഇതു സംബന്ധിച്ചുള്ള സംയുക്ത ഹര്‍ജിയും ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. സ്‌ത്രീധന പീഡനക്കേസില്‍ നിശാല്‍ചന്ദ്രയേയും കുടുംബാംഗങ്ങളെയും ഒരാഴ്ചത്തേക്ക്‌ അറസ്റ്റ്‌ ചെയ്യില്ലെന്ന്‌ പൊലീസ്‌ ഹൈക്കോടതില്‍ കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ നിശാല്‍ ഇന്ന്‌ കോടതിയില്‍ ഹാജരായത്‌.

വിവാഹബന്ധം വേര്‍പിരിയാന്‍ ഇരുവരും തയ്യാറായതിന്റെ പശ്ചാത്തലത്തില്‍ നിശാലിനെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്ന്‌ കാവ്യാ മാധവന്‍റെ വക്താവ്‌ അറിയിച്ചു. യോജിച്ച്‌ പോകാന്‍ കഴിയില്ലെന്ന്‌ മനസിലായപ്പോഴാണ്‌ പരസ്പരം പിരിയാന്‍ തീരുമാനിച്ചത്‌. ഇതിന്‍റെ പേരില്‍ കൂടുതല്‍ പ്രശ്നങ്ങളോ, വിവാദങ്ങളോ ഉണ്ടാക്കരുതെന്നും വക്താവ്‌ അഭ്യര്‍ത്ഥിച്ചു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞതില്‍ കാവ്യയ്ക്ക്‌ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും, നിശാലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായത്‌. വിവാഹശേഷം കുവൈറ്റിലേക്ക്‌ പോയെങ്കിലും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയാണെന്ന്‌ ആരോപിച്ച്‌ കാവ്യ സ്വന്തം വീട്ടിലേക്ക്‌ മടങ്ങി വരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :