തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചു: സഹോദരീഭര്‍ത്താവ്

കൊച്ചി| Joys Joy| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (10:40 IST)
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന് ശ്രീശാന്തിന്റെ സഹോദരീഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്‌ണന്‍. ഒരു വാര്‍ത്താചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. തിഹാര്‍ ജയിലില്‍ വെച്ചാണ് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചതെന്നും ജയിലിലെ ക്രിമിനലാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും മധു ബാലകൃഷ്‌ണന്‍ പറഞ്ഞു.

വാതിലിന്റെ സാക്ഷ മൂര്‍ച്ച കൂട്ടി കുത്തി കൊലപ്പെടുത്താനാണ് ശ്രമം നടന്നതെന്നും മധു പറഞ്ഞു. ജയിലില്‍ കഴിയുന്ന ഗുണ്ടയാണ് ആക്രമിച്ചത്. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. ഐ പി എല്‍ കേസുമായി കൊലപാതക ശ്രമത്തിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും മധു ബാലകൃഷ്‌ണന്‍ പറഞ്ഞു.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ തിഹാര്‍ ജയിലിലടച്ചത്.

നേരത്തെ, ഐ പി എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക നിയമം ചുമത്തിയതിനെതിരെ ഡല്‍ഹി പ്രത്യേക കോടതി കഴിഞ്ഞയിടെ രംഗത്തെത്തിയിരുന്നു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ മകോക്ക ചുമത്തിയതെന്ന് കോടതി ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :