കോപ്പിയടിച്ചിട്ടില്ലെന്ന് ഐജി ടി ജെ ജോസിന്റെ മൊഴി

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 25 മെയ് 2015 (18:15 IST)
മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ എല്‍ എല്‍ എം പരീക്ഷയ്ക്കിടെ താന്‍ കോപ്പിയടിച്ചില്ലെന്ന് തൃശൂര്‍ റേഞ്ച് ഐ ജി ടി ജെ ജോസിന്റെ മൊഴി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്കാണ് ഐ ജി മൊഴി നല്കിയത്.

ഉത്തരം അറിയാത്തതു കൊണ്ടാണ് താന്‍ പരീക്ഷ തീരും മുമ്പ് ക്ലാസ് വിട്ടു പോയതെന്നും ചോദ്യപേപ്പറും ഹാള്‍ ടിക്കറ്റും മാത്രമായിരുന്നു തന്റെ കൈവശം ഉണ്ടായിരുന്നതെന്നും ഐ ജി പറഞ്ഞു.

അതേസമയം, ഐ ജി കോപ്പിയടിച്ചു എന്നുള്ളതിനുള്ള പ്രധാന തെളിവായ ഗൈഡില്‍ നിന്നുള്ള പേജുകള്‍ ഇന്‍വിജിലേറ്റര്‍ക്ക് ഐ ജിയുടെ പക്കല്‍ നിന്ന് വാങ്ങാന്‍ സാധിക്കാത്തത് കേസ് ദുര്‍ബ്ബലമാക്കും.

കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടന്ന് എല്‍ എല്‍ എം ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആയിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :