കുളിമുറിയില്‍ ഒളിക്യാമറ; പെണ്‍‌കുട്ടി പിടിയില്‍

കൊല്ലം| WEBDUNIA|
PRO
നഗരത്തിലെ പ്രമുഖ എന്‍ജിനീയറിംഗ്‌ കോളജിലെ വനിതാ ഹോസ്‌റ്റലിലെ കുളിമുറിയില്‍ ഒളികാമറ വച്ച് കൂട്ടുകാരുടെ പകര്‍ത്താന്‍ ശ്രമിച്ച വയനാട് സ്വദേശിനിയായ പെണ്‍‌കുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. തനിക്ക് സ്വന്തം നഗ്നത ആസ്വദിക്കുന്ന ശീലമുണ്ടെന്നും തന്റെ തന്നെ കുളി ക്യാമറയില്‍ പകര്‍ത്താനാണ് കുളിമുറിയില്‍ വച്ചതെന്നും പെണ്‍‌കുട്ടി പൊലീസ്നോട് പറഞ്ഞതായറിയുന്നു. അതേ കൊളേജിലെ തന്നെ അവസാന വര്‍ഷ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍‌കുട്ടി.

കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിന്‍റെ ഹോസ്റ്റലിലാണ്‌ സംഭവം. ഹോസ്റ്റലിന്‍റെ ഒരു പൊതുകുളിമുറിയില്‍ വിദ്യാര്‍ത്ഥിനി രഹസ്യമായി തന്‍റെ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു പെണ്‍കുട്ടി കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മൊബൈല്‍ ഫോണ്‍ തറയില്‍ വീണു. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ വഴി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.

കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗിന്‌ പഠിക്കുന്ന വയനാട്ടിലുള്ള കാമുകന് വേണ്ടിയാണ് താന്‍ തന്റെ തന്നെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍‌കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കോളജ്‌ മാനേജ്‌മെന്റിന്‌ നല്‍കിയ വിശദീകരണകുറിപ്പില്‍ സ്വന്തം നഗ്നത കാണാനായിരുന്നു ക്യാമറ വെച്ചതന്നാണ് പറഞ്ഞിരിക്കുന്നത്. എന്തായാലും, സഹപാഠികളുടെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. വയനാട്ടില്‍ നിന്ന്‌ എത്തിയ മാതാപിതാക്കള്‍ക്കൊപ്പം നിബന്ധനകളോടെ വിദ്യാര്‍ഥിനിയെ പറഞ്ഞയയ്ക്കുകയും ചെയ്തു.

മൊബൈല്‍ ഫോണും നാലു സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ പരിശോധിച്ചെങ്കിലും നഗ്നദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. ആദ്യമായാണ്‌ കാമറ സ്‌ഥാപിച്ചതെന്ന പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കിളികൊല്ലൂര്‍ പോലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :